ദുബൈ: തൊഴില്‍ മോഹവുമായി ഗള്‍ഫിലെത്തിയ പലരുടെയും ജീവിതങ്ങള്‍ ‘ആടു ജീവിത’ങ്ങളായി മാറുന്ന കഥകള്‍ വിദേശ രാജ്യങ്ങളില്‍ ഇപ്പോഴും സ്ഥിരം വാര്‍ത്തകളാണ്. വിസാ തട്ടിപ്പുകള ില് പെടരുതെന്ന് വ്യാപക അറിയിപ്പുകളുണ്ടായിട്ടും നിരവധി ആളുകള്‍ ഇപ്പോഴും അനധികൃ ത ഏജൻറുമാര്‍ മുഖേന ഗള്‍ഫ് രാജ്യങ്ങളില്‍ എത്തി കൊണ്ടിരിക്കുന്നു . മികച്ച ശമ്പളവും സൗ കര്യങ്ങളും വാഗ്ദാനങ്ങളും കേട്ട് പണം നല്കി ഗള്‍ഫിലെത്തുമ്പോള്‍ ശമ്പളമില്ലാതെയും ഭക്ഷണം ലഭിക്കാതെയും കഷ്ടപ്പെടുന്നവര്‍ നിരവധിയുണ്ട്.വിസാ തട്ടിപ്പ് സംഘങ്ങൾ വഴി ഗള്ഫിലത്തി കബളിപ്പിക്കപ്പെടുന്നത് നിര്‍ബാധം തുടരുന്ന സാഹചര്യത്തിൽ ഔദ്യോഗിക ഏജൻസികൾ മുഖേനയുള്ള റിക്രൂട്ട്മെൻറ് കർശനമാക്കാൻ നടപടിക്കൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാരിെൻറ പ്രവാസി ക്ഷേമത്തിനായുള്ള നോർക്ക റൂട്സ്.വിസാ തട്ടിപ്പു സംഘങ്ങളുടെ ചതിയിൽപെട്ട് വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നൂറുകണക്കിന് പരാതികളാണ് സർക്കാറിന് അടുത്ത കാലങ്ങളില്‍ ലഭിച്ചത്.
വിദേശകാര്യ വകുപ്പിന്റെ ഇ-മൈഗ്രേറ്റ് വെബ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്ത റിക്രൂട്ടിംഗ് എജന്‍സികള്‍ മുഖേന മാത്രം കുടിയേറ്റം എന്ന സന്ദേശം വ്യാപകമാക്കാനാണ് നോര്‍ക്കയുടെ തീരുമാനം. ഇതിനായി മാധ്യമങ്ങളിലൂടെയും സന്നദ്ധ സംഘടനകൾ മുഖേനയും പ്രചാരണം ശക്തമാക്കും. ഏജന്‍സികള്‍ വഴി വിദേശത്തേക്ക് ജോലി അന്വേഷകരായി വരുന്നവരില്‍ കൂടുതലും കബളിപ്പിക്കപ്പെടുന്നത് എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള (ഇ.സി.ആര്) പാസ്പോര്‍ട്ട് ഉടമകളാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ വിദേശ തൊഴില്‍ തേടുമ്പോള്‍ നിര്‍ബന്ധമായും ഏജന്‍സികളുടെ ആധികാരികത ഉറപ്പുവരുത്തണമെന്നാണ് പ്രധാന നിര്‍ദേശം. അനധികൃത റിക്രൂട്ടിംഗ് ഏജൻറുമാർ നല്കുന്ന സന്ദര്‍ശക വിസപ്രകാരമുള്ള ഗൾഫ് കുടിയേറ്റം നിര്‍ബന്ധമായും ഉപേക്ഷിക്കണമെന്നും നോർക്ക ആവശ്യപ്പെടുന്നു.
അഫ്ഗാനിസ്ഥാൻ, ബഹറൈന്‍, ഇന്തോനേഷ്യ, ഇറാക്ക്, ജോർദ്ദാൻ, കുവൈറ്റ്, ലെബനന് , ലിബിയ, മലേഷ്യ, ഒമാൻ, ഖത്തർ, സൗത്ത് സുഡാൻ, സുഡാൻ, സൗദിഅറേബ്യ, യു.എ.ഇ, സിറിയ, തായ്ലാന്റ്, യെമൻ തുടങ്ങി 18 ഇ.സി.ആര് രാജ്യങ്ങളിലേക്ക് തൊഴിൽതേടി പോകുന്നവർക്ക് കേന്ദ്രസർക്കാരിെൻറ കീഴിലുള്ള ഇ-മൈഗ്രേറ്റ് വെബ്സൈറ്റ് മുഖേന തൊഴില്‍ കരാര്‍ നിര്‍ബന്ധമാണ്. ഇതു മറികടക്കാനാണ് വ്യാജ ഏജൻറുമാർ സന്ദര്‍ശക വിസ നല്കി ഇവരെ കബളിപ്പിക്കുന്നത്. ഇനി സന്ദർശക വിസ മാറ്റി കിട്ടിയാൽ തന്നെ തൊഴില്‍ കരാര്‍ ഇ -മൈഗ്രേറ്റ് സംവിധാനത്തിലൂടെ നടപ്പാകാതെ വരും. അങ്ങിനെ തൊഴിലുടമ ഇവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുകയും വേതനം , താമസം , മറ്റു അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കാതെ ഇവർ ചൂഷണത്തിന് വിധേയമാക്കപ്പെടുമെന്നും നോർക്ക മുന്നറിയിപ്പ് നൽകുന്നു.
ഗള്‍ഫിലെത്തി ദുരിതത്തിലായ നൂറുകണക്കിനാളുകളെയാണ് ഇന്ത്യൻ എംബസിയുടെയും നോർക്ക- റൂട്ട്സിെൻറയും സമയോചിതമായ ഇടപെടലിലൂടെ അടുത്തിടെ നാട്ടിലെത്തിച്ചതെന്ന് നോര്‍ക്ക സി.ഇ.ഒ ഹരികൃഷ്ണന് നമ്പൂതിരി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. വ്യാജ റിക്രൂട്ട്മെൻറിലൂടെ ചതിക്കപ്പെട്ട രണ്ടരലക്ഷം പ്രവാസികളെയാണ് കഴിഞ്ഞ നാലു വർഷങ്ങളിലായി ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങളിലൂടെ രക്ഷിച്ചതെന്നാണ് കേന്ദ്ര വിദേശകാര്യ വകുപ്പ് മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ട കണക്ക്. നോണ്‍ ഇ.സി.ആര് വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരും വിദേശത്ത് വിവിധതരം തൊഴില്‍ ചൂഷണങ്ങള്‍ക്ക് ഇരയാവുന്ന സാഹചര്യം നിലവിലുണ്ടെങ്കിലും താരതമ്യേന കുറവാണ്.
കേരളത്തില്‍ മാത്രം നൂറുകണക്കിന് വ്യാജ റിക്രൂട്ട്മെന്റ് ലോബികള്‍ ഉണ്ടെന്നാണ് കണക്ക്. പത്ര പരസ്യവും സോഷ്യല്‍ മീഡിയ വഴിയും വലയില്‍ വീഴുന്ന തൊഴിലന്വേഷകര്‍ നിര്‍ദേശം ലഭിക്കുന്ന പ്രകാരം അഭിമുഖത്തിനായി ചെല്ലുന്നു. മികച്ച ജോലിയെന്ന വാഗ്ദാനത്തില്‍ വിസക്കും വിമാന ടിക്കറ്റിനുമായി വലിയ തുകയാണ് വാങ്ങുന്നത് . ജി.സി .സി രാജ്യങ്ങളില്‍ ലഭിക്കുന്ന ശമ്പളം ,ഓവര്‍ ടൈം എന്നിവയുടെ സംക്ഷിപ്ത വിവരണം നല്‍കുന്നതോടെ ഏതു വിധേനയും ഗള്‍ഫിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇവരുടെ വലയില്‍ വീഴുകയും പണം നല്‍കുകയും ചെയ്യുന്നു . ജോലി സ്ഥലത്ത് എത്തുമ്പോഴാണ് ചതിക്കുഴിയില്‍ പെട്ട കാര്യം മനസ്സിലാക്കുന്നത് . പലപ്പോഴും വിസിറ്റിംഗ് വിസയാണ് ഇത്തരം ഏജന്‍സികള്‍ നല്‍കാറ്. ഇതേപറ്റി അന്വേഷിച്ചാല്‍ മെഡിക്കല്‍ പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ തൊഴില്‍ വിസ അനുവദിക്കൂവെന്നാണ് വിശദീകരണം . എന്നാല്‍ തൊഴില്‍ ഏജന്‍സി വിസയില്‍ വരുന്നവര്‍ ഒരു നിലക്കും സന്ദര്‍ശക വിസ സ്വീകരിച്ച് ഗള്‍ഫിലേക്ക് കയറരുതെന്ന് നോര്‍ക്ക വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.