ഷാർജ: അഞ്ചുപേരുടെ മരണത്തിനും 19 പേർക്ക് പരിക്കേൽക്കാനും കാരണമായ എമിറേറ്റിലെ അൽ നഹ്ദയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ച് പൊലീസ്. 52നില താമസ കെട്ടിടത്തിന്റെ മുകളിലെ നിലകളിലൊന്നിലാണ് തീപിടിത്തമുണ്ടായത്. 1,500ലേറെ വ്യത്യസ്ത രാജ്യക്കാരായ ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്.
ഞായറാഴ്ച രാവിലെ 11.31നാണ് തിപിടിത്തത്തിന്റെ വിവരം അധികൃതർക്ക് ലഭിച്ചത്. പ്രദേശം അതിവേഗത്തിൽ സുരക്ഷിതമാക്കിയ അധികൃതർ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. പൊലീസിനൊപ്പം, സിവിൽ ഡിഫൻസ്, നാഷനൽ ആംബുലൻസ്, എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി എന്നിവ യോജിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ക്രിമിനൽ ലബോറട്ടറി ടീം അത്യാവശ്യ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, പ്രത്യേക ടീമംഗങ്ങൾ നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി സംഭവസ്ഥലത്തിന്റെ പരിശോധന നടത്തിവരുകയാണെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഓപറേഷൻസ് ആൻഡ് സെക്യൂരിറ്റി സപ്പോർട്ട് ഡയറക്ടർ ജനറൽ കേണൽ ഡോ. അഹമ്മദ് സഈദ് അൽ നൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.