സൈഫുദ്ദീന്‍റെ ദാരുണാന്ത്യം; ഞെട്ടൽ മാറാതെ സുഹൃത്തുക്കൾ

ഫുജൈറ: സൈഫുദ്ദീന്‍ കാലൊടിയുടെ അപ്രതീക്ഷിതമായ വേര്‍പാട് ഫുജൈറയിലെ സുഹൃത്തുക്കളെ ദു:ഖത്തിലാഴ്ത്തി. എടരിക്കോട് കുറുക സ്വദേശി മുഹമ്മദ് കുട്ടി കാലൊടി-സുലൈഖ ചാലിൽ ദമ്പതികളുടെ മൂത്തമകനാണ് സൈഫുദ്ദീന്‍.

ഫുജൈറ കിരീടാവകാശിയുടെ പ്രൈവറ്റ് അഫയേഴ്സ് വകുപ്പില്‍ ജോലി ചെയ്ത് വരുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച താമസിക്കുന്ന വീട്ടില്‍ വെച്ച് തന്‍റെ കാറിന്‍റെ അറ്റകുറ്റപ്പണി ചെയ്യുന്നതിനുവേണ്ടി ജാക്കി വെച്ച് നോക്കുന്ന സമയത്ത് ജാക്കി തെറ്റി കാറിന്‍റെ അടിയില്‍പ്പെട്ടാണ് അപകടം സംഭവിക്കുന്നത്. ഈ സമയം വീട്ടില്‍ കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

ഖൊര്‍ഫക്കാനില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന ഭാര്യ ഷൈമ ജോലി സ്ഥലത്തായിരുന്നു. ബുധനാഴ്ച രാവിലെ നാട്ടിലെത്തിച്ച മൃതദേഹം ഉച്ചയോടെ കുറുക ജുമുഅത്ത് പള്ളിയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. ഭാര്യ: ഷൈമ. മക്കൾ: ഷഹാൻ, ഷയാൻ, ഷെസിൻ.

Tags:    
News Summary - Saifudheen's death- friends with shock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.