ദുബൈ: ജേതാക്കൾ എന്തുകൊണ്ടാണ് വ്യത്യസ്തരാകുന്നത്. പരീക്ഷാ കാലത്തെ സമ്മർദ്ദം എങ് ങനെ ഒഴിവാക്കാം തുടങ്ങിയ വിദ്യാഭ്യാസവും കരിയറുമായി ബന്ധപ്പെട്ട നൂറുനൂറ് സംശയങ്ങൾക്ക് മറുപടി നൽകാൻ പ്രാപ്തിയുള്ള സംഗീത് ഇബ്രാഹിം ഇത്തവണയും എജുകഫേയിൽ ഉണ്ടാകും. ഷാർജ ഇസ്ലാമിക് ബാങ്കിെൻറ വൈസ് പ്രസിഡൻറും കരിയര്‍ ആന്‍ഡ് ലേണിങ് ഡെവലപ്മെൻറ് വിഭാഗം തലവനുമായ ഡോ. സംഗീത് ഇബ്രാഹിം യു.എ.ഇയിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന കരിയർ ഗുരുക്കളിൽ ഒരാളാണ്. മികവിെൻറ ഉയരങ്ങള്‍ താണ്ടാന്‍ എല്ലാവർക്കും പറ്റില്ല എന്നത് തെറ്റായ ധാരണയാണ്. ഉചിതമായ സാഹചര്യം സൃഷ്ടിക്കുകയും കഠിനാധ്വാനം ചെയ്യാന്‍ തയാറുമാണെങ്കില്‍ ഏതു കുട്ടിക്കും എത്ര ഉയരത്തിലുമെത്താം. ഒന്നര പതിറ്റാണ്ടായി കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി പ്രചോദനാത്മക ക്ലാസുകളും ശിൽപശാലയും നടത്തുന്ന ഡോ.സംഗീത് ഇബ്രാഹിം അനുഭവസമ്പത്തിെൻറ വെളിച്ചത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഡോ. സംഗീത് ഇബ്രാഹിമും ഭാര്യ ഡോ. സുനൈന ഇഖ്ബാലും മാനവ വികസനത്തില്‍ ഒരേദിവസം ഡോക്ടറേറ്റ് നേടിയവരാണ്. വിശിഷ്ട കുടുംബത്തിനുള്ള ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല് മക്തൂം പുരസ്ക്കാരം ഇവർ നേടിയിട്ടുമുണ്ട്. 2002 മുതല്‍ അദ്ദേഹം ഗൾഫിൽ യൂത്ത് ലീഡര്‍ഷിപ്പ് പ്രോഗ്രാം തുടങ്ങി. ഏറ്റവും മോശമായ കുട്ടികളെ തിരഞ്ഞെടുത്ത് അവര്‍ക്ക് സൗജന്യമായി പരിശീലനം നല്‍കുകയാണ് ഇതിെൻറ പ്രവര്‍ത്തനം. തുടർച്ചയായി നാലാം തവണയാണ് ‘എജുകഫേ’യില്‍ ഡോ. സംഗീത് ഇബ്രാഹിം മാർഗ നിർദേശങ്ങളുമായി എത്തുന്നത്. ഇൗ മാസം 26,27 തീയതികളില്‍ ദുബൈ മുഹൈസ്ന ഇന്ത്യൻ അക്കാദമി സി.ബി.എസ്.ഇ സ്കൂളിലാണ് ‘എജുകഫേ’ നാലാം എഡിഷൻ നടക്കുക. www.click4m.com എന്ന വെബ്സൈറ്റ് വഴി സൗജന്യമായി രജിസ്റ്റർ ചെയ്ത് മേളയിൽ പെങ്കടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.