നമീബിയക്കെതിരായ മത്സരത്തിൽ യു.എ.ഇ നായകൻ
സി.പി. റിസ്വാനും വൃത്യ അരവിന്ദും
ദുബൈ: യു.എ.ഇക്കെതിരായ രണ്ടാം ഏകദിനത്തിൽ നമീബിയക്ക് ജയം. ദുബൈ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് സന്ദർശകർ ജയിച്ചത്. സ്കോർ: യു.എ.ഇ: 167/9. നമീബിയ: 167/3. യു.എ.ഇക്കായി നായകൻ സി.പി. റിസ്വാൻ 60 റൺസെടുത്ത് പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇക്ക് തുടക്കംമുതൽ പിഴച്ചു. സ്കോർ മൂന്നിൽ നിൽക്കവെ മുഹമ്മദ് വസീം (മൂന്ന്) പുറത്തായി. പിന്നീട് വന്നവരിൽ റിസ്വാന് മാത്രമാണ് പൊരുതിനിൽക്കാൻ കഴിഞ്ഞത്. വൃത്യ അരവിന്ദ് (18), രോഹൻ മുസ്തഫ (25), ആസിഫ് ഖാൻ (10), കാർത്തിക് മെയ്യപ്പൻ (15) എന്നിവർ രണ്ടക്കം കണ്ടു.
മറുപടി ബാറ്റിങ്ങിൽ ജെറാഡ് ഇറാസ്മസിന്റെ (53 പന്തിൽ 71) വെടിക്കെട്ടാണ് യു.എ.ഇയെ തകർത്തത്. ലോഹാൻഡ്ർ (59 പന്തിൽ 47) മികച്ച പിന്തുണ നൽകി. ആദ്യ മത്സരത്തിൽ യു.എ.ഇ ജയിച്ചിരുന്നു. നമീബിയയെ 91 റൺസിന് ഓൾ ഔട്ടാക്കിയ യു.എ.ഇ ഒരു വിക്കറ്റ് ശേഷിക്കെയാണ് വിജയം കൈപ്പിടിയിലൊതുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.