ദുബൈ: വെള്ളിയാഴ്ച തുടക്കമായ ദുബൈ ഫിറ്റ്നസ് ചലഞ്ചിെൻറ അഞ്ചാമത് എഡിഷനിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സ്വാഗതം ചെയ്ത് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബൈയെ ലോകത്തെ ഏറ്റവും സജീവവും ഊർജസ്വലവുമായ നഗരമാക്കി മാറ്റാൻ നമുക്ക് കഴിയും. ഞാനും ദുബൈ ഫിറ്റ്നസ് ചലഞ്ച് ടീമും നിങ്ങളെ എല്ലാവരെയും ചലഞ്ച് ഏറ്റെടുക്കാനും കായികപ്രവർത്തനങ്ങൾ ജീവിതരീതിയായി സ്വീകരിക്കാനും ക്ഷണിക്കുകയാണ് -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ദുബൈ റൈഡ് (നവംബർ -5), ദുബൈ റൺ (നവംബർ -26) അടക്കം നിരവധി പരിപാടികൾ ഉൾപ്പെടുന്ന ചലഞ്ച് അടുത്ത മാസം 27നാണ് സമാപിക്കുക.
നഗരവാസികൾക്കിടയിൽ ആരോഗ്യശീലം വളർത്താൻ ലക്ഷ്യമിട്ടാണ് ദുബൈ സർക്കാർ ഫിറ്റ്നസ് ചലഞ്ച് ഒരുക്കിയത്. 30 ദിവസം വിവിധ കായികപ്രവർത്തനങ്ങളിൽ ഏർപെടുന്ന പദ്ധതിയാണിത്.
ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദിെൻറ രക്ഷാകർതൃത്വത്തിലാണ് പരിപാടികൾ. ഇൗ കാലയളവിൽ വിവിധ ഫിറ്റ്നസ്, ഹെല്‍ത്ത്, വെല്‍നസ് പ്രവര്‍ത്തനങ്ങള്‍ നഗരത്തിലുടനീളം സംഘടിപ്പിക്കും. കഴിഞ്ഞ വർഷങ്ങളിൽ ദുബൈ ഒന്നടങ്കം ഏറ്റെടുത്ത ചലഞ്ചിൽ ഇത്തവണ കൂടുതൽ പേർ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. എക്സ്പോ 2020 ദുബൈക്കും മറ്റു പരിപാടികൾക്കുമായി എത്തിയ സന്ദർശകരടക്കം പരിപാടിയുടെ ഭാഗമാകുന്നതോടെ പങ്കെടുക്കുന്നവർ വർധിക്കുമെന്നാണ് പ്രതീക്ഷ. www.dubaifitnesschallenge.com എന്ന വെബ്സൈറ്റിൽ ആയിരക്കണക്കിന് പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൈറ്റ് ബീച്ച്, എക്സ്പോ 2020 ദുബൈ, മുഷ്രിഫ് പാർക് എന്നിവിടങ്ങളിലായി മൂന്ന് ഫിറ്റ്നസ് വില്ലേജുകളും 14 ഫിറ്റ്നസ് ഹബ്ബുകളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. എല്ലാ വാരാന്ത്യങ്ങളിലും പ്രധാന കായിക മത്സരങ്ങളും മികച്ച ഫിറ്റ്നസ് പ്രഫഷനലുകളുടെ സൗജന്യ ലൈവ്, വെർച്വൽ ക്ലാസുകളും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.