ദുബൈ: ഉമ്മു റമൂല്‍ കസ്റ്റമര്‍ ഹാപ്പിനെസ് സെന്‍ററിലെ സേവനം എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആര്‍.ടി.എ). ഉപഭോക്തൃ സംതൃപ്തി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചത്.
ആര്‍.ടി.എയുടെ സ്ട്രാറ്റജിക് പ്ലാന്‍ 2024-2030, ദുബൈയുടെ വിഷന്‍ 2030 തുടങ്ങിയവയുടെ ലക്ഷ്യങ്ങള്‍ക്കനുസൃതമായുമാണ് ആര്‍.ടി.എയുടെ പുതിയ സമയക്രമം. ഏറ്റവും മികച്ച ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കാനാണ് ആര്‍.ടി.എ ശ്രമിക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് സ്മാര്‍ട്ട്, ഹൈബ്രിഡ് സൗകര്യങ്ങളൊരുക്കി കസ്റ്റമര്‍ ഹാപ്പിനെസ് സെന്‍ററുകളെ മാറ്റാനുള്ള പദ്ധതിയും വികസിപ്പിച്ചിട്ടുണ്ട്.
കൂടാതെ ഡിജിറ്റല്‍ ചാനലുകളിലൂടെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കും. വാഹന ലൈസന്‍സ്, പൊതുഗതാഗത സേവനങ്ങള്‍, നോൾ കാര്‍ഡ് ഇടപാടുകള്‍, നിക്ഷേപ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ ഒട്ടേറെ സേവനങ്ങള്‍ ഉമ്മു റമൂല്‍ കസ്റ്റമര്‍ ഹാപ്പിനെസ് സെന്‍ററില്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.