അബൂദബി: എമിറേറ്റിലെ രണ്ട് റസ്റ്റാറന്റുകള്‍ അബൂദബി കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റി (അഡാഫ്സ) അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷ നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. മുസഫ വ്യവസായ നഗരത്തിലെ കൗകബ് സുഹല്‍, മുഹമ്മദ് ബിന്‍ സായിദ് സിറ്റി ഷാബിയ 10ലെ പാനൂര്‍ എന്നീ റസ്റ്റാറന്റുകളാണ് പൂട്ടിയത്. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്ന നിയമലംഘനങ്ങളാണ് ഇരു സ്ഥാപനങ്ങളിലും കണ്ടെത്തിയതെന്ന് അഡാഫ്സ അധികൃതര്‍ അറിയിച്ചു.
സമീപകാലത്ത് നിരവധി റസ്റ്റാറന്റുകളാണ് സമാന നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതർ പൂട്ടിച്ചത്. ഈ മാസം ആദ്യം അബൂദബിയില്‍ ഒന്നും ജൂലൈയില്‍ രണ്ടും റസ്റ്റാറന്റുകള്‍ അടച്ചുപൂട്ടിയിരുന്നു. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങളില്‍ ഇവ പരിഹരിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ വീണ്ടും തുറക്കാന്‍ അനുമതി നല്‍കൂ.
ഖാലിദിയയിലെ അമീര്‍ അല്‍ ഷാം റസ്റ്റാറന്റ് ആന്‍ഡ് ഗ്രില്‍സ്, ഇന്‍ഡസ്ട്രിയല്‍ ജങ്ഷനില്‍ പ്രവര്‍ത്തിച്ച ബംഗ്ല സ്നാക്ക് റസ്റ്റാറന്റ്, ദര്‍ബാര്‍ എക്സ്പ്രസ് റസ്റ്റാറന്റ്, മഫ്റഖ് ഇന്‍ഡസ്ട്രിയില്‍ സിറ്റിയിലെ ഖുഷാബ് ദര്‍ബാര്‍ എന്നിവ പൊതുജനാരോഗ്യത്തിന് ഹാനികരമാവുന്ന ഗുരുതരനിയമലംഘനം കണ്ടെത്തിയ സാഹചര്യത്തില്‍ അടച്ചു പൂട്ടിയവയിൽപെടുന്നു.
ശുചിത്വമില്ലാതെ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്തതും ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചതും അടക്കമുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങളാണ് അടച്ചുപൂട്ടുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാചകം ചെയ്യുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് മുസഫ ദേശി പാക് പഞ്ചാബ് റസ്റ്റാറന്റും പൂട്ടിയിരുന്നു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ 800555 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.