വെറ്റെക്സ്, ദുബൈ സോളാർ ഷോ ചെയർമാൻ സഈദ് മുഹമ്മദ് ആൽ തായർ എക്സിബിഷൻ സന്ദർശിക്കുന്നു

നവീന സാങ്കേതികവിദ്യകൾ പ്രദർശിപ്പിച്ച് വെറ്റെക്സിന് സമാപനം

ദുബൈ: ജല വ്യവസായ രംഗത്തെ നവീന സാങ്കേതികവിദ്യകളും സംരംഭങ്ങളും പരിചയപ്പെടുത്തി വാട്ടർ, എനർജി, ടെക്നോളജി, എൻവയോൺമെന്‍റ് എക്സിബിഷനും (വെറ്റെക്സ്) ദുബൈ സോളാർ ഷോയും സമാപിച്ചു. ദുബൈ വൈദ്യുതി, ജല വകുപ്പ് (ദീവ) ഒരുക്കുന്ന മേളയിൽ ഇത്തവണ ജല-വ്യവസായ രംഗത്തെ പ്രമുഖ അന്താരാഷ്ട്ര കമ്പനികൾ പങ്കെടുത്തു.

ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ നടന്ന മേളയിൽ ജലോൽപാദനം, ശുദ്ധീകരണം, സംസ്കരണം, ലവണാംശം നീക്കൽ, സുസ്ഥിരത, മലിനജല സംസ്കരണം, മാലിന്യനിർമാർജനം, വായുവിൽ നിന്നും മറ്റുള്ളവയിൽ നിന്നും വെള്ളം വേർതിരിച്ചെടുക്കൽ തുടങ്ങിയ മേഖലകളിലെ കമ്പനികൾ എത്തിച്ചേർന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ രക്ഷാധികാരത്തിൽ നടക്കുന്ന മേളയുടെ 25ാമത് സെഷൻ വൻ പങ്കാളിത്തത്തോടെയാണ് സമാപിച്ചതെന്ന് അധികൃതർ അറിയിച്ചു. 62 രാജ്യങ്ങളിൽനിന്നുള്ള 2,600 കമ്പനികളാണ് എക്സിബിഷനിലെത്തിയത്. 16 രാജ്യങ്ങളിൽനിന്നുള്ള 24 അന്താരാഷ്ട്ര പവിലിയനുകൾ ഇതിൽ ഉൾപ്പെടും.

Tags:    
News Summary - Wetex-concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.