ബീജിങ്: ചൈനയിൽ 35 പേർക്ക് ലങ്ക്യ ഹെനിപാവൈറസ് സ്ഥിരീകരിച്ചു. ജന്തുക്കളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നതാണ് വൈറസ്. കരൾ, വൃക്ക എന്നിവയെ ബാധിക്കുന്നതാണ് വൈറസെന്ന് തായ്‍വാൻ തായ്പേയി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ഷാൻഡോങ്ങിലാണ് വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ചതിൽ 26 പേർക്കും ലങ്ക്യ വൈറസ് മാത്രമേ ബാധിച്ചിട്ടുള്ളു. മറ്റ് വൈറസുകൾ ഇവരുടെ ശരീരത്തിൽ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.
വവ്വാലിൽ നിന്നും പടരുന്ന ഹെനിപാവൈറസ് ഏഷ്യയിലും ആസ്ട്രേലിയയിലും രോഗബാധക്ക് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിപ വൈറസും ഇതേ കുടുംബത്തിൽ നിന്നുള്ളതാണ്.ചൈനയിൽ വൈറസ് സ്ഥിരീകരിച്ച വിവരം ന്യു ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പനിക്ക് കാരണമാകുന്ന ഒരു വൈറസ് ചൈനയിൽ കണ്ടെത്തിയെന്നാണ് മെഡിക്കൽ ജേണലിലെ റിപ്പോർട്ടിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.