ന്യൂഡൽഹി: കോവിഡ് 19െൻറ പശ്ചാത്തലത്തിൽ ബി.എസ് 4 വാഹനങ്ങൾ വിൽക്കാൻ സുപ്രീം കോടതി നിർമാതാക്കൾക്ക് ഇളവ് ന ൽകി. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ കഴിഞ്ഞ് 10 ദിവസം കൂടി വിൽക്കാമെന്നാണ് സുപ്രീംകോടതി ഉത്തരവിൽ പറയുന്നത്. ഏപ്രിൽ 14നാണ് ലോക്ക്ഡൗൺ കഴിയുക. അപ്രകാരമാണെങ്കിൽ ഏപ്രിൽ 24 വരെ ബി.എസ് 4 വാഹനങ്ങൾ വിൽക്കാം.
നേരത്തെ മാർച്ച് 31നകം ഇത്തരം വാഹനങ്ങൾ വിറ്റുതീർക്കണമെന്നായിരുന്നു നിർദേശം. അതിനുശേഷം മലിനീകരണ തോത് കുറഞ്ഞ ബി.എസ് 6 വാഹനങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂ. രാജ്യമാകെ അടച്ചിട്ടതോടെ കാർ ഡീലേഴ്സ് അസോസിയേഷനും സൊസൈറ്റി ഓഫ് ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സും ചേർന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. നിലവിൽ 15,000 കാറുകൾ, 12,000 ടാക്സി വാഹനങ്ങൾ, ഏഴ് ലക്ഷം ഇരുചക്രവാഹനങ്ങൾ എന്നിവ വിൽക്കാതെ കിടപ്പുണ്ടെന്ന് നിർമാതാക്കൾ അറിയിച്ചു.
എന്നാൽ, പത്ത് ദിവസം മാത്രമേ അനുവദിക്കുകയുള്ളൂവെന്നും പ്രകൃതിയെ കൂടുതൽ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും കോടതി അറിയിച്ചു. ഡൽഹിയിൽ ഇത്തരം വാഹനങ്ങൾ വിൽക്കാൻ പാടില്ലെന്നും കോടതി അറിയിച്ചു. കൂടാതെ ഈ വാഹനങ്ങൾ 10 ദിവസത്തിനാകം രജിസ്റ്റർ ചെയ്യേണ്ടതുമുണ്ട്. കോവിഡ് വന്നതോടെ രാജ്യത്തെ എല്ലാ വാഹനവിൽപ്പന കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.