ബിഹാറില്‍ കനയ്യക്കെതിരെ കരിങ്കൊടി

പട്ന: ബിഹാറില്‍ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാറിനെതിരെ രണ്ട് പേര്‍ കരിങ്കൊടി കാണിച്ചു. ഞായറാഴ്ച പട്നയില്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് കരിങ്കൊടി കാണിക്കുകയും ഭാരത് മാതാ മുദ്രാവാക്യം മുഴക്കുകയും ചെയ്ത് വേദിയിലത്തെിയത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവരെ കനയ്യയുടെ അനുകൂലികള്‍ മര്‍ദിച്ച വീഡിയോയും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം എലാ്ളവര്‍ക്കുമുണ്ടെന്നും അവരെ മര്‍ദിക്കരുതെന്നും കനയ്യ ആവശ്യപ്പെട്ടു.

ബിഹാര്‍ സ്വദേശിയായ കനയ്യ കുമാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായും ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ജെ.എന്‍.യു കാമ്പസില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച കേസില്‍ കനയ്യ അറസ്റ്റിലായത്. പിന്നീട് ഡല്‍ഹി കോടതി ഇദ്ദേഹത്തിന് ആറു മാസത്തെ ജാമ്യം അനുവദിക്കുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.