ന്യൂഡൽഹി: നോയിഡയിൽ 24കാരിയെ ബലമായി കാറിൽ കയറ്റി കൂട്ടബലാത്സംഗം ചെയ്ത് പുറത്തേക്ക് വലിച്ചെറിഞ്ഞു. ഗോൾഫ് കോഴ്സ് മെട്രോസ്റ്റേഷന് സമീപം വെള്ളിയാഴ്ച അർധരാത്രിയാണ് സംഭവം.
വൈകീട്ട് 6.30ന് ഒാേട്ടാറിക്ഷ കാത്തുനിൽക്കുകയായിരുന്ന യുവതിക്കരികിൽ കാർ നിർത്തി രണ്ടുപേർ ബലമായി വലിച്ചുകയറ്റുകയായിരുന്നു. ഡൽഹിയിലെയും നോയിഡയിലെയും വിവിധയിടങ്ങളിൽ യുവതിയുമായി കാറിൽ സഞ്ചരിച്ച പ്രതികൾ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് അരുൺകുമാർ സിങ് പറഞ്ഞു.
അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. നോയിഡ പൊലീസ് കേസെടുത്തു. യുവതി വൈദ്യപരിശോധനക്ക് സമ്മതിച്ചില്ലെന്നും മൊബൈൽഫോൺ കൈമാറാൻ തയാറായില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം, യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയ സ്ഥലത്തിന് സമീപത്ത് നിന്നുള്ള സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യം വൈറലായി. ഒരു പൊലീസുകാരൻ പൊലീസ് വാനിൽ ഉറങ്ങുന്ന ദൃശ്യമാണിത്. ബലാത്സംഗം നടന്ന സമയത്തിന് തൊട്ടുടനെയുള്ള ദൃശ്യമാണിത്.
മേയ് 29ന് ഗുരുഗ്രാമിലും യുവതി കൂട്ടബലാത്സംഗത്തിനിരയായിരുന്നു. ഒാേട്ടാറിക്ഷ ഡ്രൈവറും മറ്റ് രണ്ടുപേരും ക്രൂരമായി ബലാത്സംഗം ചെയ്ത് യുവതിയെയും പെൺകുട്ടിയെയും നടപ്പാതയിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.