കുളു (ഹിമാചൽ പ്രദേശ്): ഹിമാചൽ പ്രദേശിലെ കുളുവിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്നു സ്ത്രീകൾ ഉൾപ്പെടെ ആറു മരണം. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജാരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ചവരിൽ മൂന്ന് വിനോദ സഞ്ചാരികളും വഴിയോര കച്ചവടക്കാരനും കാർ ഡ്രൈവറും ഉൾപ്പെടുന്നു. വൈകിട്ട് അഞ്ചു മണിയോടെ പ്രദേശത്തെ ഗുരുദ്വാരക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.
അവശിഷ്ടങ്ങൾക്കൊപ്പം കടപുഴകിയ വലിയ മരം റോഡരികിൽ ഇരുന്ന ആളുകളുടെ മുകളിൽ പതിക്കുകയായിരുന്നു.
പൊലീസ് സംഘം സ്റ്റേഷൻ ഹൗസ് ഓഫീസർ മണികരന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ജാരിയിൽ നിന്നുള്ള അഗ്നിശമനസേന യൂണിറ്റ് അപകട സ്ഥലത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.