തിരുപ്പതി: തിരുമല തിരുപ്പതി ദേവസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 743 ജീവനക്കാർക്ക്. മൂന്നാഴ്ച മുമ്പ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. ക്ഷേത്രത്തിലെ മൂന്നു ജീവനക്കാർ ഇതുവരെ രോഗം മൂലം മരിച്ചതായും അധികൃതർ അറിയിച്ചു.
ലോക്ഡൗണിന് ശേഷം ജൂൺ 11ന് പൊതുജനങ്ങൾക്കായി ക്ഷേത്രം തുറന്നുനൽകുകയായിരുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനത്തിനാണ് ക്ഷേത്രത്തിെൻറ ചുമതല. ഖജനാവ് നിറക്കാൻ വേണ്ടി മാത്രമാണ് ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നതെന്ന ആരോപണം ഭാരവാഹികൾ നിഷേധിച്ചു.
ജൂലൈ 19ന് ദേവസ്ഥാനത്തെ മുഖ്യപുരോഹിതനായ ശ്രീനിവാസ് ദീക്ഷിദിലു കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 73 കാരനായ ഇദ്ദേഹം ശ്രീ വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു. ജൂലൈ അവസാനത്തോടെ 140 പേർക്ക് ഇവിടെ രോഗം പടർന്നുപിടിച്ചിരുന്നു. തുടർന്ന് ക്ഷേത്രദർശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ദിവസവും സന്ദർശനം നടത്തുന്നവരുടെ എണ്ണം 12,000 ആക്കി ചുരുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.