ചണ്ഡീഗഢ്: പഞ്ചാബിലെ മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ മനോരഞ്ജൻ കാലിയയുടെ വീടിനു നേർക്ക് ബോംബാക്രമണം നടത്തിയ കേസിൽ പ്രതിയെ പഞ്ചാബ് പൊലീസ് പിടികൂടി. പാകിസ്താൻ ഇന്റലിജൻസ് ഏജൻസിയായ ഐ.എസ്.ഐയുടെ സംസ്ഥാനത്തെ സാമുദായിക സാഹോദര്യം തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ആക്രമണം എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.
ഗുണ്ടാ നേതാവായ ലോറൻസ് ബിഷ്ണോയിയുമായി അടുത്ത ബന്ധമുള്ള സീഷാൻ അക്തറാണ് ആക്രമണത്തിന്റെ ആസൂത്രകൻ എന്നാണ് പൊലീസ് പറയുന്നത്. എൻ.സി.പി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിലും അക്തർ പ്രതിയാണ്.
പഞ്ചാബിൽ ഇത്തരം സംഭവങ്ങൾ പതിവാണെങ്കിലും ഇത്തരത്തിൽ ഗ്രനേഡുപയോഗിച്ചുള്ള ആക്രമണം ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നും ഗ്രനേഡുകൾ കളിപ്പാട്ടകടകളിൽപ്പോലും സുലഭമായി ലഭിക്കുന്നു എന്നാണിത് സൂചിപ്പിക്കുന്നതെന്നും കേന്ദ്ര മന്ത്രി രൺവീത് മിട്ടു അഭിപ്രായപ്പെട്ടു. പഞ്ചാബ് ഗവൺമെന്റിനെ വിമർശിച്ച അദ്ദേഹം സംസ്ഥാനത്തെ ക്രമസമാധാന നില നിർത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അഭിപ്രയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.