ന്യൂഡൽഹി: ന്യൂഡൽഹി: സംഘർഷ ബാധിത മേഖലകളിൽ പ്രവർത്തിക്കുന്ന സൈനിക വിഭാഗങ്ങൾക്ക് സമ്പൂർണ അധികാരവും നിയമനടപടികളിൽനിന്ന് സംരക്ഷണവും നൽകുന്ന സായുധ സേനാ പ്രത്യേകാധികാര നിയമം (അഫ്സ്പ) മണിപ്പൂരിൽ ആറ് മാസത്തേക്ക് കൂടി നീട്ടി. എന്നാൽ, 13 പൊലീസ് സ്റ്റേഷൻ പരിധികളിൽ ഇത് ബാധകമല്ല. ക്രമസമാധാന നില വിലയിരുത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെന്റ നടപടി.നാഗാലൻഡിലെ എട്ട് ജില്ലകളിലും മറ്റ് അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷൻ പരിധികളിലും ആറ് മാസത്തേക്കുകൂടി അഫ്സ്പ നീട്ടിയിട്ടുണ്ട്.
ഇതിന് പുറമേ അരുണാചൽപ്രദേശിലെ തിരാപ്, ചാങ്‍ലാങ്, ലോങ്ഡിങ് തുടങ്ങിയ ജില്ലകളിലും കരിനിയമം വ്യാപിപ്പിച്ചിട്ടുണ്ട്. നിലവിൽ മണിപ്പൂർ പ്രസിഡന്റ് ഭരണത്തിലാണ്. ഫെബ്രുവരി 13നാണ് മണിപ്പൂർ നിയമസഭ സസ്പെൻഡ് ചെയ്തിരുന്നു. ഇത് രാഷ്ട്രീയമായ അസ്ഥിരത സൃഷ്ടിക്കുകയും ചെയ്തിരുന്നു.2017 മുതൽ മണിപ്പൂർ സർക്കാറിനെ നയിക്കുന്നത്. ബിരേൻ സിങ്ങാണ്. 21 മാസത്തെ വംശീയകലാപത്തിന് ശേഷമാണ് ബിരേൻ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. വംശീയ കലാപങ്ങളിൽ 250 പേർക്ക് ജീവൻ നഷ്ടമായിരുന്നു. 2023 മെയിലാണ് കലാപം ആരംഭിച്ചത്.
1980കൾ മുതൽ അഫസ്പ മണിപ്പൂരിൽ നിലവിലുണ്ട്. സായുധസേനകൾക്ക് പ്രത്യേക അധികാരം നൽകുന്ന നിയമമാണ് അഫസ്പ. പല പ്രദേശങ്ങളിലും കേന്ദ്രസർക്കാർ അഫ്സ പിൻവലിച്ചുവെങ്കിലും മണിപ്പൂരിൽ കലാപത്തെ തുടർന്നാണ് വീണ്ടും നിയമം കൊണ്ടുവരുന്നത്. അതേസമയം, മണിപ്പൂരിലെ വിവിധ പ്രദേശങ്ങളിൽ സായുധസേന പരിശോധന നടത്തി.
ഒരു റൈഫിൾ, ബോൾട്ട് ആക്ഷൻ റൈഫിൾ, ഒരു പിസ്റ്റൾ, കൺട്രി മെയ്ഡ് മോർട്ടാർ, തുടങ്ങിയ ആയുധങ്ങൾ സായുധസേന പിടിച്ചെടുക്കയും ചെയ്തിട്ടുണ്ട്. തോക്കുകളിൽ ഉപയോഗിക്കുന്ന ഗൺ പൗഡറും ഇത്തരത്തിൽ പിടിച്ചെടുത്തിട്ടുണ്ട്. ചുരാചന്ദപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പരിശോധന നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.