ഹുബ്ബള്ളി: പാർട്ടി വിട്ട ജഗദീഷ് ഷെട്ടാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ നേതാവ് ജെ.പി നഡ്ഡയും വലിയ പദവി വാഗ്ദാനം ചെയ്തിരുന്നുവെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഞായറാഴ്ചയാണ് ഷെട്ടാർ എം.എൽ.എ സ്ഥാനമൊഴിഞ്ഞത്. പിന്നാലെ കോൺഗ്രസിൽ ചേരുകയും ചെയ്തു.
''പാർട്ടിയിൽ വലിയ പ്രാധാന്യമുള്ള മുതിർന്ന നേതാവാണ് ജഗദീഷ് ഷെട്ടാർ. ഡൽഹിയിൽ നദ്ദയും അമിത് ഷായും ഷെട്ടർക്ക് വലിയ പദവി വാഗ്ദാനം ചെയ്തിരുന്നു. അദ്ദേഹം പാർട്ടിയിൽ തുടർന്നിരുന്നെങ്കിൽ എല്ലാം നല്ലതായി പര്യവസാനിക്കുമായിരുന്നു.''-ബസവരാജ് ബൊമ്മൈ മാധ്യമങ്ങളോട് പറഞ്ഞു.
മേയിൽ നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ഷെട്ടാർ ബി.ജെ.പി വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.