മയക്കുമരുന്ന് വാങ്ങാന്‍ രണ്ടര വയസ്സുകാരനെ 40,000 രൂപക്ക് വിറ്റു; പിതാവ് അറസ്റ്റില്‍

ദിസ്പൂര്‍: മയക്കുമരുന്ന് വാങ്ങാന്‍ 40,000 രൂപക്ക് വേണ്ടി രണ്ടര വയസ്സുള്ള സ്വന്തം മകനെ വിറ്റയാള്‍ അറസ്റ്റിലായി. കുഞ്ഞിനെ വാങ്ങിയ സ്ത്രീയും പിടിയിലായിട്ടുണ്ട്. കുഞ്ഞിന്റെ മാതാവിന്റെ പരാതിയില്‍ പിതാവ് അമീനുല്‍ ഇസ്ലാം എന്നയാളും കുഞ്ഞിനെ വാങ്ങിയ സാസിദ ബീഗം എന്ന സ്ത്രീയുമാണ് അറസ്റ്റിലായത്.

അസമിലെ മോറിഗന്‍ ജില്ലയിലെ ലാഹരിഘട്ടിലാണ് സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അമീനുല്‍ ഇസ്ലാമിന്റെ മയക്കുമരുന്ന് വില്‍പനയെ ഭാര്യ എതിര്‍ത്തിരുന്നു. ഇതേച്ചൊല്ലിയുള്ള തര്‍ക്കം കാരണം ഏതാനും മാസങ്ങളായി സ്വന്തം വീട്ടിലായിരുന്നു ഭാര്യ കഴിഞ്ഞിരുന്നത്.

ഒരു ദിവസം ഭാര്യവീട്ടിലെത്തിയ അമീനുല്‍ ഇസ്ലാം, ആധാര്‍ കാര്‍ഡ് എടുക്കാനെന്ന പേരില്‍ കുഞ്ഞിനെയും എടുത്ത് പോകുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ എത്തിക്കാത്തതിനെ തുടര്‍ന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സാസിദ ബീഗത്തിന്റെ വീട്ടില്‍നിന്നും കുഞ്ഞിനെ കണ്ടെത്തുകയും മാതാവിനെ തിരികെ ഏല്‍പ്പിക്കുകയും ചെയ്തു.

Tags:    
News Summary - assam man sells toddler son for rs 40000 to buy drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.