കോഴിക്കോട്: പെരുന്നാളവധിക്ക് നിരവധിപേരാണ് മറുനാട്ടിൽനിന്ന് കേരളത്തിലേക്ക് എത്തുന്നത്. മിക്ക ട്രെയിനുകളിലും ബുക്കിങ് ഏതാണ്ട് പൂർണമാണ്. തിരക്ക് കൂടുമ്പോൾ കള്ളന്മാരും കൂടുതലാണെന്നും സൂക്ഷിച്ചില്ലെങ്കിൽ വിലപിടിപ്പുള്ള പലതും നഷ്ടമായേക്കാമെന്നും മുന്നറിയിപ്പ് നൽകുകയാണ് മുഹമ്മദ് സഞ്ജിത് എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവ്. യശ്വന്തപുർ -കണ്ണൂർ എക്സ്പ്രസിൽ തനിക്കുണ്ടായ അനുഭവം വിവരിക്കുന്ന വിഡിയോ പങ്കുവെച്ചിട്ടുണ്ട് യുവാവ്.
ലാപ്ടോപും മൊബൈൽ ഫോണും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കളാണ് കള്ളന്മാർ ലക്ഷ്യമിടുന്നത്. തന്റെ ബാഗ് കാണാതായെങ്കിലും അതിൽ വിലപിടിപ്പുള്ള ഒന്നും ഇല്ലാതിരുന്നതിനാൽ പിന്നീട് ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പൊലീസിന്‍റെ സഹായത്തോടെ കള്ളനെ പിടികൂടിയിരുന്നു. തൊട്ടടുത്തല്ലാതെ മറ്റൊരിടത്ത് ബാഗ് വെച്ചാൽ പോലും സാധനങ്ങൾ കവർന്ന് കള്ളന്മാർ കടന്നു കളയുമെന്നും ട്രെയിൻ യാത്രക്കിടെ ഏറെ ശ്രദ്ധ വേണമെന്നും യുവാവ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.