വിശാല സഖ്യത്തിെൻറ ഒപ്പം മത്സരിച്ച ഇടതുപാർട്ടികളുടെ പ്രചാരണ യോഗത്തിൽനിന്ന്
ന്യൂഡൽഹി: ബിഹാറിൽ ആർ.ജെ.ഡി, കോൺഗ്രസ് വിശാല സഖ്യത്തിെൻറ ഒപ്പം മത്സരിച്ച ഇടതുപാർട്ടികൾക്ക് ശ്രദ്ധേയമായ നേട്ടം. സി.പി.ഐ (എം.എൽ) ലിബറേഷന്‍ മികച്ച മുന്നേറ്റം.
29 സീറ്റിൽ മത്സരിച്ച ഇടത് പാർട്ടികൾ 17 സീറ്റിലും മുന്നേറി. 19 സീറ്റിൽ മത്സരിച്ച സി.പി.ഐ എം.എൽ ഇതാദ്യമായി 11 സീറ്റിൽ ലീഡ് നേടി. സി.പി.െഎ ആറ് സീറ്റിലും സി.പി.എം നാല് സീറ്റിലുമാണ് വിശാല സഖ്യത്തിനൊപ്പം ചേർന്ന് മത്സരിച്ചത്. രണ്ട് സീറ്റിൽ വിജയിച്ച സി.പി.എം ഒരു സീറ്റിൽ മുന്നിലാണ്. ആറ് സീറ്റിൽ മത്സരിച്ച സി.പി.െഎക്ക് രണ്ട് സീറ്റ് ലഭിച്ചു. ഒരു സീറ്റിൽ മുന്നിലുണ്ട്. കമ്യൂണിസ്റ്റ്
പാർട്ടിയുടെ ലെനിൻഗ്രാഡ് എന്നറിയപ്പെട്ടിരുന്ന ബെഗുസരായ് ജില്ലയിൽ മത്സരിച്ച നാലിലും ഇടത് മുന്നേറ്റമാണ്. മാഞ്ചി, വിഭൂതിപുർ എന്നിവിടങ്ങളിലാണ് സി.പി.എം വിജയിച്ചത്. അര, അജിയാവ്, അർവാൾ, ബൽറാംപുർ, ദരൗലി, ദുംറാവ്, ഘോസി, പാലിഗഞ്ച്, ഫുൽവാരി, തരാരി, സിരദെയ്, കരാകട്ട് തുടങ്ങിയ മണ്ഡലങ്ങളിലാണ് ലിബറേഷൻ മുന്നേറ്റം നടത്തിയത്.
ഒരു കാലത്ത് ബിഹാറിൽ ശക്തമായിരുന്നു ഇടത് പാർട്ടികൾ. 1972, 1977, 1980 തെരഞ്ഞെടുപ്പുകളിൽ യഥാക്രമം 35, 25, 29 സീറ്റുകൾ നേടി. 1990ലെ തെരഞ്ഞെടുപ്പിൽ സി.പി.െഎ 23ഉം സി.പി.എം ആറും സീറ്റുകൾ നേടി. എന്നാൽ, 1995നുശേഷം ഇടതുപാർട്ടികൾക്ക് ഒരു തെരഞ്ഞെടുപ്പിലും മെച്ചമുണ്ടാക്കാനായിട്ടില്ല. 2015ലെ തെരഞ്ഞെടുപ്പിൽ 91 സീറ്റിൽ മത്സരിച്ച സി.പി.െഎക്ക് സിറ്റിങ് സീറ്റ്പോലും നഷ്ടമായി. 38 സീറ്റുകളിൽ മത്സരിച്ച സി.പി.എമ്മിനും അക്കൗണ്ട് തുറക്കാനായില്ല. എം.എൽ ലിബറേഷൻ ആകെട്ട, 98 സീറ്റുകളിൽനിന്ന് മൂന്നെണ്ണത്തിൽ മാത്രമാണ് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.