ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ സ്കൂളുകളിൽ ഞാൻ മനീഷ് സിസോദിയയെ സ്നേഹിക്കുന്നു എന്ന ഡെസ്കുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് എ.എ.പിയെന്ന ആരോപണവുമായി ബി.ജെ.പി. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ സിസോദിയയെ പിന്തുണക്കുന്നതിന്റെ ഭാഗമായാണിതെന്നും ബി.ജെ.പി ആരോപിച്ചു.
എന്നാൽ ആരോപണം എ.എ.പി തള്ളി. ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയ വിദ്യാഭ്യാസം ഉൾപ്പെടെ 18 വകുപ്പുകളാണ് കൈവശം വെച്ചിരുന്നത്. അഴിമതിക്കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്തതിനു പിന്നാലെ അദ്ദേഹം പദവികൾ ഒഴിഞ്ഞിരുന്നു. സിസോദിയയുടെ അറസ്റ്റിനു ശേഷവും വിദ്യാഭ്യാസത്തിന്റെ പേരുപറഞ്ഞ് എ.എ.പി വൃത്തികെട്ട രാഷ്ട്രീയം തുടരുകയാണെന്ന് ബി.ജെ.പി വിമർശിച്ചു.
ഇത്തരമൊരു പദ്ധതിയെ കുറിച്ച് പാർട്ടി തീരുമാനിച്ചിട്ടില്ല. എല്ലാം ബി.ജെ.പിയുടെ പ്രചാരണം മാത്രമാണെന്നും എ.എ.പി മറുപടി നൽകി. സിസോദിയയെ പിന്തുണച്ച് ഡൽഹിയിലെ വിദ്യാർഥികൾ രംഗത്തുവന്നത് ബി.ജെ.പിക്ക് സഹിക്കാൻ കഴിയുന്നില്ലെന്ന് മുതിർന്ന എ.എ.പി നേതാക്കൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.