മംഗളൂരു: രക്തദാന മഹത്വം നായ്ക്കളിലൂടെയും തുടരുകയാണ്. കർണാടക ഹാവേരി മൃഗാശുപത്രിയിലാണ് സംഭവം നടന്നത്. രണ്ട് മാസം ഗർഭിണിയായ ജിപ്പിയെന്ന നായയുടെ ജീവൻ കാത്തത് ജിമ്മിയെന്ന നായയുടെ രക്തം.
ലികിത് ഹഡലിഗിയുടെ വളർത്തു നായാണ് ജിപ്പി. അസ്വസ്ഥത പ്രകടിപ്പിച്ചതിനാൽ ഹാവേരി മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടൻ രക്തം കിട്ടിയില്ലെങ്കിൽ ജിപ്പിയുടെ ജീവൻ അപകടത്തിലാണെന്ന് ഡോക്ടർ പറഞ്ഞു. ഇതറിഞ്ഞയുടൻ വൈഭവ് പടിൽ തന്റെ നായുമായി ആശുപത്രിയിൽ എത്തി. 350 മില്ലി ലിറ്റർ രക്തം കയറ്റിയതോടെ ജിപ്പി ഉഷാറായി. തന്റെ ചോര സഹജീവിയുടെ ഞരമ്പുകളിലേക്ക് കയറ്റുന്നത് നോക്കി രക്ത ദാതാവ് തറയിൽ കിടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.