ന്യൂഡൽഹി: ഗവൺമെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആർട്ടിക്കിൾ 15(5) പ്രകാരമുള്ള സംവരണം ഒ.ബി.സി വിഭാഗത്തിന് നൽകണമെന്ന കോൺഗ്രസ് എം.പി ജയ്റാം രമേശിൻറെ നിലപാടിനെ പിന്തുണച്ച് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീകാന്ത് ജേന.
ഒഡിഷയിൽ ജനസംഖ്യയുടെ 54% ഒ.ബി.സിയാണ്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 27% സംവരണം നൽകുന്നതിനെ താൻ പിന്തുണയ്ക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിന് നിയമ നിർമാണം നടത്തണമെന്ന ജയറാം രമേശിൻറെ നിലപാടിനെ പിന്തുണയ്ക്കുകയായിരുന്നു അദ്ദേഹം. ആർട്ടിക്കിൾ 15(5)നെ വിപ്ലവകരമായ വകുപ്പെന്ന് വിശേഷിപ്പിച്ച ജയ്റാം, നിയമം നിലവിൽ വന്നാൽ എസ്.സി, എസ്.ടി പിന്നോക്ക വിഭാഗത്തിലെയും വിദ്യാർഥികൾക്ക് ഒരു പോലെ നേട്ടമാകുമെന്നാണ് അദ്ദേഹത്തിന്റെ വാദം.
ഗവൺമെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം നൽകുന്നതിനുള്ള ഭേദഗതി കൊണ്ടു വന്നത് 2006ലാണ്. ഇതുപ്രകാരം ഡൽഹി യൂണിവേഴ്സിറ്റി, ഐ.ഐ.ടി, ഐ.ഐ.എം തുടങ്ങിയ ഗവൺമെൻറ് സ്ഥാപനങ്ങളിൽ സംവരണം ഏർപ്പെടുത്തിയിരുന്നു. മോദി അധികാരത്തിൽ വന്ന് 11 വർഷമായിട്ടും ആർട്ടിക്കിളിനെ പരിഗണിച്ചില്ലെന്നും സ്വകാര്യ സ്ഥാപനങ്ങളിലെ സംവരണം എന്ന ആവശ്യം അവഗണിക്കപ്പെട്ടുവെന്നും ജയറാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.