ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പ് നടന്ന പത്ത് നിയമസഭ മണ്ഡലങ്ങളിൽ ആറിടത്തും ബി.ജെ.പിക്ക് വിജയം. കർണാടകയിൽ രണ്ടിടത്ത് വിജയിച്ച് കോൺഗ്രസ് ആശ്വാസ വിജയം നേടിയപ്പോൾ ഡൽഹിയിലെ സിറ്റിങ് സീറ്റ് നഷ്ടപ്പെട്ട് ആപിെൻറ നില പരുങ്ങലിലായി. ശക്തമായ ത്രികോണ മൽസരം നടന്ന ഡൽഹിയിലെ രജൗരി ഗാർഡൻ മണ്ഡലത്തിൽ ബി.ജെ.പിയിലെ മഞ്ജീന്ദർ സിങ് സിർസ 14,652 വോട്ടിന് വിജയിച്ചു. ആം.ആദ്.മി പാർട്ടിയുടെ സിറ്റിങ് സീറ്റാണ് രജൗരി ഗാർഡൻ. ഇവിടെ ആപിനെ മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളിയാണ് ബി.ജെ.പിയുടെ വിജയം.
അസമിലെ ധീമാജിയിലും ഹിമാചലിലെ ബോരഞ്ച് മണ്ഡലത്തിലും രാജസ്ഥാനിലെ ധോൽപൂരിലും ബി.ജെ.പി സ്ഥാനാർഥികൾ വിജയിച്ചു. അസമിൽ ബി.ജെ.പിയിലെ റനോജ് പെഗു 9,285 വോട്ടിനാണ് വിജയിച്ചത്. ഹിമാചലിൽ ബി.ജെ.പിയിലെ അനിൽ ദീമാൻ 8,290 വോട്ടുകൾക്കാണ് വിജയിച്ചത്. ധോൽപൂരിലെ ബി.ജെ.പി സ്ഥാനാർഥി ശോഭ റാണി കുശാവ 40,000 വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. അതേ സമയം, കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നഞ്ചൻകോഡും, ഗുണ്ടൽപേട്ടിലും കോൺഗ്രസ് വിജയിച്ചു.
നഞ്ചൻകോഡ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി കാളി എൻ കേശവമുത്തി 20,000 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു. ഗുണ്ടൽപേട്ടിൽ കോൺഗ്രസ് സ്ഥാനാർഥി എം.സി മോഹൻ കുമാർ 10,877 വോട്ടുകൾക്ക് വിജയിച്ചു. മധ്യപ്രദേശിൽ മുന്നേറ്റമുണ്ടാക്കിയത് ബി.ജെ.പിയാണ്. ബാന്ധവഗ്രാഹ് മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ശിവനാരായൺ സിങ് 25,476 വോട്ടുകൾക്ക് വിജയിച്ചു. പശ്ചിമ ബംഗാളിലെ സി.പി.എമ്മിനെയും ബി.ജെ.പിയെയും പിന്നിലാക്കി തൃണമൂൽ കോൺഗ്രസ് വിജയം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.