ഭുവനേശ്വർ: കോവിഡ് ഭീതിയെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും മൃതദേഹം സംസ്കരിക്കാൻ തയാറാകാത്തതിനെ തുടർന്ന് ഭർത്താവിെൻറ മൃതദേഹം ഭാര്യ സംസ്കരിച്ചു. ഒഡീഷയിലെ മാൽകൻഗിരിയിലാണ് സംഭവം.
ബ്ലോക്ക് എജ്യൂക്കേഷൻ ഓഫിസറായ കൃഷ്ണ നായിക്കാണ് മരിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രണ്ടു ദിവസം മുമ്പാണ് ഇദ്ദേഹത്തെ ജയ്പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതോടെ സഹീദ് ലക്ഷ്മൺ നായക് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇദ്ദേഹത്തിെൻറ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.
മെഡിക്കൽ കോളജിൽവെച്ച് ആരോഗ്യനില മോശമായതോടെ വിശാഖപട്ടണത്തെ ആശുപത്രിയിലേക്ക് കൊണ്ടുേപാകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. എന്നാൽ വഴിമധ്യേ ആംബുലൻസിൽവെച്ച് കൃഷ്ണ നായിക്ക് മരിച്ചു. തുടർന്ന് മൃതദേഹം ജന്മസ്ഥലത്ത് എത്തിച്ചു.
എന്നാൽ കൃഷ്ണ നായിക്ക് കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന സംശയത്തെ തുടർന്ന് സംസ്കാര ചടങ്ങുകൾ നടത്താൻ ബന്ധുക്കളോ നാട്ടുകാരോ തയാറായില്ല. മറ്റു വഴികളില്ലാതെ വന്നതോടെ നായിക്കിെൻറ ഭാര്യ മൃതദേഹം സംസ്കരിക്കാൻ തയാറാകുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സംസ്കാര ചടങ്ങുകൾ. പി.പി.ഇ കിറ്റ് ധരിച്ചെത്തിയാണ് ഭർത്താവിെൻറ സംസ്കാര ചടങ്ങുകൾ ഭാര്യ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.