ന്യൂഡൽഹി: അമ്യൂസ്മെന്‍റ് പാർക്കിലെ റോളർ കോസ്റ്ററിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം. പ്രതിശ്രുത വരനൊപ്പം പാർക്കിലെത്തിയ 24കാരിയായ പ്രിയങ്കയാണ് അപകടത്തിൽ മരിച്ചത്. പ്രതിശ്രുത വരന്‍റെ കൺമുന്നിലായിരുന്നു അപകടം.
സൗത്ത് വെസ്റ്റ് ദില്ലിയിലെ കപഷേരയ്ക്ക് സമീപമുള്ള ഫൺ ആൻഡ് ഫുഡ് വില്ലേജ് വാട്ടർ തീം പാർക്കിൽ എത്തിയതായിരുന്നു പ്രിയങ്കയും പ്രതിശ്രുത വരൻ നിഖിലും. കഴിഞ്ഞ വർഷമായിരുന്നു പ്രിയങ്കയും നിഖിലും തമ്മിലുള്ള വിവാഹ നിശ്ചയം. അടുത്ത വർഷം വിവാഹം നടത്താനായിരുന്നു തീരുമാനം.
പ്രിയങ്കയും നിഖിലും ഒരുമിച്ചാണ് റോളർ കോസ്റ്ററിൽ കയറിയത്. എന്നാൽ, റൈഡിനിടെ സാങ്കേതിക തകരാറിനെ തുടർന്ന് സ്റ്റാൻഡ് പൊട്ടുകയും പ്രിയങ്ക തെറിച്ചുവീഴുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ പ്രിയങ്കയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. നോയിഡയിലെ ഒരു സ്വകാര്യ ടെലികോം കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി ചെയ്യുകയായിരുന്നു പ്രിയങ്ക.
അമ്യൂസ്മെന്റ് പാർക്ക് അധികൃതരുടെ അനാസ്ഥയാണ് സഹോദരിയുടെ ജീവനെടുത്തത് എന്നാരോപിച്ച് പ്രിയങ്കയുടെ സഹോദരൻ മോഹിത് രംഗത്തുവന്നു. വീണ് ഗുരുതര പരിക്കേറ്റ സഹോദരിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നും മോഹിത് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.