ചെന്നൈ: ദേശീയ പൗരത്വഭേദഗതി നിയമത്തിനെതിരെ ഡി.എം.കെ സഖ്യത്തിെൻറ ആഭിമുഖ്യത്തിൽ ചെന്നൈ നഗരത്തിൽ പ്രതിഷേധ മഹാറാലി സംഘടിപ്പിച്ചു. ഡി.എം.കെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ നയിച്ച റാലിയിൽ ആയിരങ്ങളാണ് അണിനിരന്നത്. ഇത് വെറുമൊരു പ്രതിഷേധ റാലിയല്ലെന്നും മോദി സർക്കാറിനെതിരായ യുദ്ധ പ്രഖ്യാപന റാലിയാണെന്നും സ്റ്റാലിൻ പറഞ്ഞു.
പാർലമെൻറിെൻറ ഇരുസഭകളിലും പൗരത്വ ഭേദഗതി ബില്ലിന് നിർണായക പിന്തുണ നൽകിയ സംസ്ഥാന ഭരണകക്ഷിയായ അണ്ണാ ഡി.എം.കെക്ക് ശക്തമായ താക്കീതുകൂടിയായി റാലി. ഡി.എം.കെയെ കൂടാതെ സഖ്യകക്ഷികളായ കോൺഗ്രസ്, മുസ്ലിംലീഗ്, ഇടതുകക്ഷികൾ, വി.സി.കെ, എം.ഡി.എം.കെ, മനിതനേയ മക്കൾ കക്ഷി, കൊങ്കുനാട് മക്കൾ ദേശീയ കക്ഷി, ദ്രാവിഡർ കഴകം എന്നിവയും വിവിധ മുസ്ലിം-ദലിത് -സാമൂഹിക സംഘടനകളും പെങ്കടുത്തു. മദ്രാസ് െഎ.െഎ.ടി ഉൾപ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളും റാലിക്കെത്തി.
അതേസമയം, കമൽഹാസെൻറ ‘മക്കൾ നീതിമയ്യം’ വിട്ടുനിന്നു. റാലിക്ക് തമിഴ്നാട് സർക്കാർ അനുമതി നൽകിയിരുന്നില്ല. മദ്രാസ് ഹൈകോടതിയിൽ രാത്രിവരെ നീണ്ട വാദത്തിനൊടുവിലാണ് കർശന ഉപാധികളോടെ റാലി നടത്താൻ ഡി.എം.കെക്ക് അനുമതി ലഭിച്ചത്. പുലർച്ച മുതൽ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് പ്രവർത്തകർ നഗരത്തിലേക്ക് ഒഴുകുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 10.15ന് എഗ്മോറിലെ താളമുത്തു നടരാജൻ മാളികൈയിൽനിന്ന് ആരംഭിച്ച റാലി ലാങ്സ് ഗാർഡൻ റോഡ്, ചിത്ര തിയറ്റർ ജങ്ഷൻ, പുതുപേട്ട വഴി മൂന്നു കി.മീറ്ററോളം ദൂരം താണ്ടി ഒരു മണിക്കൂറിനുശേഷം രാജരത്നം സ്റ്റേഡിയത്തിലാണ് സമാപിച്ചത്.
ഡി.എം.കെ നേതാക്കളായ കനിമൊഴി, ദയാനിധിമാരൻ, ഉദയ്നിധി, കോൺഗ്രസ് നേതാക്കളായ പി.ചിദംബരം, കെ.എസ്.അഴഗിരി, എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈക്കോ, ദ്രാവിഡർ കഴകം പ്രസിഡൻറ് കെ.വീരമണി, ദലിത് പാന്തേഴ്സ് പാർട്ടി പ്രസിഡൻറ് ടി.തിരുമാവളവൻ, സി.പി.എം നേതാക്കളായ ജി.രാമകൃഷ്ണൻ, കെ.ബാലകൃഷ്ണൻ, സി.പി.െഎ സംസ്ഥാന സെക്രട്ടറി ആർ. മുത്തരസൻ, മുസ്ലിംലീഗ് അഖിലേന്ത്യ അധ്യക്ഷൻ പ്രഫ.കെ.എം.ഖാദർ മൊയ്തീൻ, മനിതനേയ മക്കൾ കക്ഷി പ്രസി. പ്രഫ.എം.എച്ച്.ജവഹറുല്ല, തമിഴ് വാഴ്വുരിമൈ കക്ഷി നേതാവ് വേൽമുരുകൻ, കൊങ്കുനാട് മക്കൾ ദേശീയകക്ഷി നേതാവ് ഇൗശ്വരൻ തുടങ്ങിയവർ റാലിയുടെ മുൻനിരയിൽ അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.