ന്യൂഡൽഹി: സ്ത്രീധനം നേരിട്ട് ആവശ്യപ്പെട്ടില്ല എന്നതുകൊണ്ട് ഭാര്യക്കെതിരായ ക്രൂരതക്കുറ്റത്തിൽനിന്ന് ഭർത്താവിനോ വീട്ടുകാർക്കോ ഒഴിഞ്ഞുമാറാനാവില്ലെന്ന് സുപ്രീംകോടതി. ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ഐ.പി.സി 498 എ പ്രകാരം ക്രൂരതക്കുറ്റം ചുമത്തിയ എഫ്.ഐ.ആർ റദ്ദാക്കിയ ആന്ധ്രാപ്രദേശ് ഹൈകോടതി വിധിക്കെതിരെ ഭാര്യ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. തുടർന്ന് ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി.
സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെങ്കിലും 498 എ പ്രകാരമുള്ള ക്രൂരതക്കുറ്റം നിലനിൽക്കുമെന്ന് ജഡ്ജിമാരായ വിക്രംനാഥ്, പ്രസന്ന ബി. വരാലെ എന്നിവരുടെ ബെഞ്ച് 2024 ഡിസംബർ 12ന് വ്യക്തമാക്കിയിരുന്നു. വിവാഹിതരായ സ്ത്രീകളെ ഗാർഹിക പീഡനത്തിൽനിന്ന് സംരക്ഷിക്കാനായി 1983ൽ കൊണ്ടുവന്നതാണ് ഐ.പി.സി 498 എ വകുപ്പ്. സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകൾ മാത്രമല്ല, വിവാഹിതരായ സ്ത്രീകളെ ഭർതൃവീട്ടുകാർ ക്രൂരമായി പീഡിപ്പിക്കുന്ന സംഭവങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനാണ് ഈ വ്യവസ്ഥ കൊണ്ടുവന്നതെന്ന് പാർലമെന്റിലെ പ്രസ്താവന ഉദ്ധരിച്ച് ബെഞ്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.