മുംബൈ: കവർച്ചശ്രമത്തിനിടെ ആക്രമണത്തിന് ഇരയായ നടൻ സെയ്ഫ് അലിഖാന്റെ ഫ്ലാറ്റിൽനിന്ന് കണ്ടെത്തിയത് അറസ്റ്റിലായ മുഹമ്മദ് ശരീഫുൽ ഇസ്ലാം എന്ന വിജയ് ദാസിന്റെ വിരലടയാളമാണെന്ന് പൊലീസ്. ആക്രമണോദ്ദേശ്യം പ്രതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
പ്രതിയുടെ പൊലീസ് കസ്റ്റഡി കോടതി ബുധനാഴ്ച വരെ നീട്ടി. അതേസമയം, സംഭവത്തിൽ കോടതിയിൽ ദുരൂഹത ആരോപിച്ച പ്രതിഭാഗം ആക്രമണത്തിൽ പരിക്കേറ്റ നടൻ പൊലീസിനെ വിവരമറിയിക്കാതെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. ബംഗ്ലാദേശുകാരനായതിനാൽ മുഹമ്മദ് ശരീഫുൽ ഇസ്ലാമിനെ ബലിയാടാക്കുകയാണെന്നും ആരോപിച്ചു. അതേസമയം, സെയ്ഫ് അലി ഖാൻ പൊലീസിന് മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.