മുംബൈ: ആരേ വനത്തിനുളളിൽ തെരുവു നായ്ക്കളെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ കണ്ടിവള്ളി(ഈസ്റ്റ്) ഹൗസിങ് സൊസൈറ്റിക്കെതിരെ ക്രിമിനൽ കേസെടുത്ത് പൊലീസ്.
മിനി ട്രക്കിൽ ചൊവ്വാഴ്ചയാണ് 20 നായക്കളെ വനത്തിനുള്ളിൽ ഉപേക്ഷിച്ചത്. സംഭവത്തിൻറെ ദൃശ്യങ്ങൾ കണ്ട് മനുഷ്യാവകാശ പ്രവർത്തകർ രാത്രി തന്നെ വനത്തിലെത്തുകയും ഒരു നായയെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. പരിചയമില്ലാത്തൊരിടത്ത് നായ്ക്കൾ ഭക്ഷണം കിട്ടാതെ വലയാനും പുലിയുടെ ആക്രമണം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പ്രവർത്തകർ ആശങ്ക അറിയിച്ചു.
നിലവിൽ സമർഥ് നഗർ ഹൗസിങ് സൊസൈറ്റിയിലെ നാലു പേർക്കതിരെയാണ് എഫ്.ഐ.ആർ ചുമത്തിയിരിക്കുന്നത്. മൃഗങ്ങൾക്കെതിരായ അതിക്രമം തടയുന്ന നിയമത്തിലെ സെക്ഷൻ 11 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വനത്തിനുള്ളിൽ വളർത്തു മൃഗങ്ങളെയുൾപ്പെടെ ഉപേക്ഷിക്കുന്നത് പതിവാണെന്നും, താൻ പലതവണ മൃഗങ്ങളെ രക്ഷിച്ചിട്ടുണ്ടെന്നും മൃഗ സംരക്ഷക രേഷ്മ ഷേലത്കർ പറയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.