ന്യൂഡൽഹി: മത വ്യത്യാസങ്ങൾ മറന്ന് കോവിഡ് രോഗികൾക്കായി പ്ലാസ്മ ദാനം ചെയ്യാൻ ഓർമിപ്പിച്ച് ഡൽഹി മുഖ്യമന്ത ്രി അരവിന്ദ് കെജ്രിവാൾ.
രക്തത്തിലെ പ്ലാസ്മ എല്ലാ മതക്കാരിലും ഒരുപോലെയാണ്. ഒരു ഹിന്ദുവിൻെറ പ്ലാസ്മ കൊണ്ട് മുസ്ലിം രോഗിയെ സുഖപ്പെടുത്താം. തിരിച്ചും അങ്ങനെത്തന്നെ.
‘‘എല്ലാവരും പ്ലാസ്മ ദാനം ചെയ്യാൻ മുന്നോട്ട് വരണം. നമുക്കെല്ലാവർക്കും കൊറോണ വൈറസ് മൂലമുള്ള പ്രതിസന്ധിയെ അതിജീവിക്കേണ്ടതായുണ്ട്. ഗുരുതരാവസ്ഥയിലുള്ള ഒരു ഹിന്ദുരോഗിെയ രക്ഷപ്പെടുത്തുന്നത് ഒരു മുസ്ലിമിെൻറ പ്ലാസ്മയാകാം. ഒരു മുസ്ലിം ഗുരുതരാവസ്ഥയിലായാൽ ഒരു ഹിന്ദുവിന് തിരിച്ചും രക്ഷപ്പെടുത്താം’’ - കെജ്രിവാൾ പറഞ്ഞു.
കൊറോണ വൈറസ് ആരെയും ബാധിക്കും. അതിന് ഹിന്ദു, മുസ്ലിം വ്യത്യാസമില്ല. കോവിഡ് രോഗികൾക്കായി നടപ്പാക്കിയ പ്ലാസ്മ ചികിത്സയുടെ ഫലം ആത്മവിശ്വാസം നൽകുന്നതാണെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.