ചെന്നൈ: പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് ഇന്നലെ പുറത്താക്കിയ ഡി.എം.കെ നേതാവ് വി.പി. ദുരൈസാമി വെള്ളിയാഴ്ച രാവിലെ ബി.ജെ.പിയിൽ ചേർന്നു. നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കറും മുൻ ഡി.എം.കെ എം.എൽ.എയുമാണ് ഇദ്ദേഹം.
ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് എൽ. മുരുകനുമായി കൂടിക്കാഴ്ച നടത്തിയതിനാണ് ദുരൈസാമിയെ ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇന്നലെ പുറത്താക്കിയത്. എന്നാൽ, പ്രത്യയശാസ്ത്രത്തിൽ ഡി.എം.കെ വ്യതിചലിച്ചതിനാലാണ് പാർട്ടി വിട്ടതെന്നും നല്ല ലക്ഷ്യങ്ങളുള്ള ഒരു പാർട്ടിയിൽ ചേരുകയാണെന്നും ബി.ജെ.പി അംഗത്വം സ്വീകരിച്ച ശേഷം ദുരൈസാമി പറഞ്ഞു.
ബി.ജെ.പിയുടെ പ്രവർത്തനം ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മുസ്‌ലിംകൾക്കും പട്ടികജാതി, പട്ടികവർഗക്കാർക്കും വേണ്ടിയാണെന്ന് ഏറെ വൈകിയാണ് മനസ്സിലായതെന്ന് അദ്ദേഹം പറഞ്ഞു. താൻ ഒരു രാഷ്ട്രീയക്കാരൻ മാത്രമാണെന്നും അവസരവാദിയല്ലെന്നും അവകാശപ്പെട്ട ദുരൈസാമി ബി.ജെ.പിയിൽ ചേരുന്നത് അമ്മയുടെ മടിത്തട്ടിൽ കിടക്കുന്നതുപോലെയാണെന്നും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.