ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുൻ മന്ത്രിയും എട്ടുതവണ എം.എൽ.എയുമായ ഹർബൻസ് കപൂർ അന്തരിച്ചു. ഡെറാഡൂണിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. 75 വയസായിരുന്നു.
മരണ കാരണം വ്യക്തമല്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിക്കാത്ത മാധ്യമ റിപ്പോർട്ടുകളുണ്ട്.
ഡെറാഡൂൺ കേന്റാൺമെന്റ് മണ്ഡലത്തെയാണ് ഹർബൻസ് കപൂർ പ്രതിനിധീകരിച്ചിരുന്നത്. 2007-2012 കാലയളവിൽ നിയമസഭ സ്പീക്കറായിരുന്നു അദ്ദേഹം.
ബി.െജ.പി നേതാവിന്‍റെ വിയോഗത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയ മൂല്യങ്ങൾ ഉൾക്കൊണ്ട് മണ്ഡലത്തിന്‍റെ വികസനത്തെക്കുറിച്ച് എപ്പോഴും വാചാലനായിരുന്നു ഹർബൻസ് കപൂറെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.