ഗോവ: സ്വതന്ത്ര എം.എൽ.എ ബി.ജെ.പിയിൽ

പനാജി: ബി.ജെ.പി മന്ത്രിസഭാംഗവും സ്വതന്ത്ര എം.എൽ.എയുമായ ഗോവിന്ദ് നിയമസഭാംഗത്വം രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നു. 2017 മുതൽ അദ്ദേഹം ബി.ജെ.പി സർക്കാറിൽ കല- സാംസ്കാരിക വകുപ്പ്, ആദിവാസിക്ഷേമ മന്ത്രിയായിരുന്നു. ബി.ജെ.പിയുടെ ക്ഷണം സ്വീകരിച്ച് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചാണ് സ്ഥാനം രാജിവെച്ചതെന്ന് പ്രയോളിൽനിന്നുള്ള എം.എൽ.എയായ അദ്ദേഹം പ്രതികരിച്ചു. ഫെബ്രുവരി 14നാണ് ഗോവയിൽ തെരഞ്ഞെടുപ്പ്.

അതിനിടെ, ഗോവയിൽ ക്രിസ്ത്യൻ മേഖലകളിൽ നിർണായക സ്വാധീനമുള്ള ബി.ജെ.പി നേതാക്കളുടെ കൊഴിഞ്ഞുപോക്ക് പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. ശാസ്ത്ര സാങ്കേതിക മന്ത്രിയും കലാൻഗ്യൂട്ട് എം.എൽ.എയുമായ മൈക്കൽ ലോബോ, മായേം എം.എൽ.എ പ്രവീൺ സാന്‍റ്യ, കാര്‍ട്ടോലിം എം.എല്‍.എ അലീന സല്‍ദാന, വാസ്‌കോയില്‍ നിന്നുള്ള മറ്റൊരു ക്രിസ്ത്യന്‍ എം.എല്‍.എ കാര്‍ലോസ് അല്‍മേഡ എന്നിവരാണ് അടുത്തിടെ പാർട്ടി വിട്ടത്. വെലിം എം.എല്‍.എയും മന്ത്രിയുമായ ഫിലിപ്പ് നേരി റോഡ്രിഗസ്, നുവെം എം.എല്‍.എ വില്‍ഫ്രെ ഡിസൂസ എന്നിവരും ഉടന്‍ ബി.ജെ.പി വിടുമെന്നാണ് സൂചന.

ബി.ജെ.പിയിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ഏത് പാർട്ടിക്കാകും ഗുണകരമാവുകയെന്ന് കാത്തിരുന്ന് കാണണം. മൈക്കൽ ലോബോയെ ചാക്കിടാൻ കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്തുണ്ട്. വടക്കന്‍ ഗോവയില്‍ നിന്നുള്ള ശക്തനായ നേതാവാണ് ലോബോ. അവിടെയുള്ള 5, 6 മണ്ഡലങ്ങളില്‍ അദ്ദേഹത്തിന് സ്വാധീനമുണ്ട്. ബി.ജെ.പി സാധാരണക്കാരുടെ പാര്‍ട്ടിയല്ലാതായി മാറിയെന്ന് ആരോപിച്ചാണ് ലോബോ പ്രാഥമികാംഗത്വവും എം.എൽ.എ സ്ഥാനവും രാജിവെച്ചത്. സാധാരണ പ്രവര്‍ത്തകന് ഇപ്പോള്‍ പാര്‍ട്ടിയില്‍ പ്രാധാന്യമില്ലെന്നാണ് വോട്ടര്‍മാരും പരാതിപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നു. ലോബോയെ ചാക്കിടുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ വടക്കന്‍ ഗോവയില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാകും. ടി.എം.സിയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ലോബോയുമായി ചർച്ച നടത്തുന്നുണ്ട്.

Tags:    
News Summary - Goa: Independent MLA, minister Govind Gaude to join BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.