മുഗൾ ചക്രവർത്തി ഔറംഗസേബിനെ ആളുകൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അദ്ദേഹത്തെ മഹത്വവൽക്കരിക്കാൻ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഔറംഗസേബിന്‍റെ ശവകുടീരം നിയമപരമായി സംരക്ഷിത സ്മാരകമായതിനാൽ അത് നിലനിൽക്കും. പക്ഷേ, നിയമപരിധിക്ക് പുറത്തുള്ള അനധീകൃത ഘടനകൾ നീക്കം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഛത്രപതി സംഭാജിനഗറിലെ ഔറംഗസേബിന്‍റെ ശവകുടീരം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്. കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തി. ശവകുടീരം നീക്കം ചെയ്ത് ഛത്രപതി സംഭാജിയുടെ പേരിൽ മഹത്തായ സ്മാരകം നിർമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഔറംഗസേബിന്‍റെ ശവകുടീരം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും ഛത്രപതി സംഭാജിനഗറിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഈ പ്രതിഷേധത്തിനിടെ വിശുദ്ധ ലിഖിതങ്ങളുള്ള 'ചാദർ' കത്തിച്ചതായി അഭ്യൂഹങ്ങൾ പ്രചരിച്ചതിനെ തുടർന്ന് നാഗ്പൂരിൽ സംഘർഷം രൂക്ഷമായി. ഇത് പിന്നീട് അക്രമാസക്തമായ ഏറ്റുമുട്ടലുകളിലേക്ക് നയിച്ചു.
ഔറംഗസേബിന്‍റെ ശവകുടീരത്തിന്‍റെ പേരിൽ മതപരമായ സംഘർഷങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ അപലപിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്ന തെറ്റായ വിവരങ്ങളെ ആശ്രയിക്കുന്നതിന് പകരം പുസ്തകളിൽ നിന്ന് ചരിത്രം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.