അഹ്മദാബാദ്: സ്വകാര്യ ഭാഗങ്ങളിൽ ബന്ധു കംപ്രസർ പൈപ്പ് കയറ്റിയതിനെ തുടർന്ന് ഗുജറാത്തിൽ യുവാവിന് ദാരുണാന്ത്യം. മരണപ്പെട്ട പ്രകാശിന്റെ ബന്ധു തമാശക്കായി സ്വകാര്യ ഭാഗങ്ങളിൽ കംപ്രസർ പൈപ്പ് കയറ്റിയതിനെ തുടർന്നാണ് മരണം സംഭവിച്ചത്.
കാഡിയിലെ മെറ്റൽ കമ്പനിയിൽ ജോലി ചെയ്യുന്ന തന്‍റെ സഹോദരൻ ഗെവാഭായിയെയും സുഹൃത്തുക്കളെയും പ്രകാശ് സന്ദർശിക്കാനെത്തിയപ്പോഴാണ് സംഭവം.
ബന്ധുവായ അൽപേഷ്, പ്രകാശിന്‍റെ സ്വകാര്യ ഭാഗങ്ങളിൽ പ്രാങ്ക് രൂപേണ കംപ്രസർ പൈപ്പ് കയറ്റുകയായിരുന്നു. തുടർന്ന് ശരീരത്തിൽ വായു നിറയുകയും അതാണ് മരണത്തിനിടയാക്കിയതെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെ തുടർന്ന് പ്രകാശ് അവശനാവുകയും ബോധരഹിതനാവുകയും ചെയ്തു. ഇയാളെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നീട് അഹമ്മദാബാദ് സിവിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കംപ്രസർ പൈപ്പിലെ ഉയർന്ന വായുമർദം അൽപേഷ് അറിഞ്ഞിരുന്നുവെന്നും അത് അവഗണിച്ച് ഇരയുടെ സ്വകാര്യ ഭാഗങ്ങളിൽ കയറ്റിയതാണ് മരണത്തിന് ഇടയാക്കിയതെന്നും പ്രകാശിന്‍റെ സഹോദരൻ ഗെവാഭായ് പൊലീസിനോട് പറഞ്ഞു.
ഗെവാഭായി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.