ന്യൂഡൽഹി: രണ്ട് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബി.ജെ.പി-ശിവസേന സഖ്യം മുന് നേറുേമ്പാൾ ഹരിയാനയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
ഹരിയാനയിൽ37 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത് . 32 സീറ്റുകളുമായി കോൺഗ്രസ് പിന്നിലുണ്ട്. 10 സീറ്റുകളുള്ള ജെ.ജെ.പിയാവും ഇവിടെ നിർണായക ശക്തിയാവുക. മറ്റുള്ളവർക്ക് 9 സീറ്റുകളുമുണ്ട്.
മഹാരാഷ്ട്രയിൽ 157 സീറ്റുകളിലാണ് ബി.ജെ.പി-സേന സഖ്യം മുന്നേറുന്നത്. 102 സീറ്റുകളിൽ കോൺഗ്രസ്-എൻ.സി.പി സഖ്യവും ലീഡ് ചെയ്യുന്നുണ്ട്.
സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾക്ക് േകാൺഗ്രസും ബി.ജെ.പിയും ഹരിയാനയിൽ തുടക്കം കുറിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ ഹരിയാന മുഖ്യമന്ത്രിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. ജെ.ജെ.പിയുമായി ചേർന്ന് കോൺഗ്രസും സഖ്യ രൂപീകരണത്തിനുള്ള നീക്കം തുടങ്ങിയതായാണ് വാർത്തകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.