കത്‍വ: ജമ്മു-കശ്മീരിലെ കത്‍വ ജില്ലയിൽ സൈന്യം അതീവ ജാഗ്രത നടപടികൾ തുടങ്ങി. കഴിഞ്ഞദിവസം പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെ തീവ്രവാദികളെ കണ്ടെത്തുകയും അവർക്ക് നേരെ വടിവെപ്പ് നടത്തുകയും ചെയ്തിരുന്നു. തുടർന്നാണ് പ്രദേശം വളഞ്ഞ് അതീവ ജാഗ്രത നടപടികൾ അധികൃതർ കൈക്കൊണ്ടത്.
വ്യാഴാഴ്ചയാണ് തിരച്ചിൽ നടത്തുകയായിരുന്ന സൈനികർ തീവ്രവാദികളെ കണ്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മാർച്ച് 23 ന് ജമ്മു-കശ്മീരിലെ കത്‍വയിലെ ഹിരാനഗർ പ്രദേശത്ത് ജമ്മു-കശ്മീർ പൊലീസും ആർമിയുടെ റൈസിംഗ് സ്റ്റാർ കോർപ്‌സിന്റെ സൈനികരും സംയുക്ത ഓപറേഷൻ ആരംഭിച്ചിരുന്നു. ബുധനാഴ്ച അനന്ത്‌നാഗിൽ നിരോധിത ഭീകര സംഘടനകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് പല സ്ഥലങ്ങളിലും തിരച്ചിൽ നടത്തി.
അനന്ത്‌നാഗിലെ സ്‌പെഷൽ ഓപറേഷൻസ് ഗ്രൂപ്പ്, 19 രാഷ്ട്രീയ റൈഫിൾസ്, സി.ആർ.പി.എഫ് എന്നിവയുൾപ്പെടെയുള്ള സുരക്ഷാ സേന, ഉത്തേർസൂ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനമേഖലയിൽ ചൊവ്വാഴ്ച തീവ്രവാദ ഒളിത്താവളം കണ്ടെത്തി പൊളിച്ചുമാറ്റിയിരുന്നു.
ഒളിത്താവളത്തിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഈ ഒളിത്താവളത്തിൽ നിന്നാണ് തീവ്രവാദികൾക്ക് പിന്തുണ നൽകിയിരുന്നതെന്ന് അനന്ത്നാഗ് എസ്.എസ്.പി ജിവി സുന്ദീപ് പറഞ്ഞു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സുരക്ഷാ സേന ഇടതൂർന്ന വനമേഖലയിൽ നടത്തിയ സമഗ്രമായ തിരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.