ചെന്നൈ: ആശ വർക്കർമാരുടെ ഓണറേറിയം 18,000 രൂപയായി വർധിപ്പിക്കാൻ പുതുച്ചേരി സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി എൻ. രംഗസാമിയാണ് ബുധനാഴ്ച ബജറ്റ് ചർച്ചക്ക് മറുപടി പറയവേ ഓണറേറിയം വർധിപ്പിക്കണമെന്ന ആശമാരുടെ ആവശ്യം അംഗീകരിച്ച വിവരം സഭയെ അറിയിച്ചത്.
പുതുച്ചേരിയിലെ ആശമാർക്ക് നിലവിൽ 10,000 രൂപയാണ് ഓണറേറിയമായി ലഭിച്ചിരുന്നത്. അതിൽ 7,000 രൂപ സംസ്ഥാന സർക്കാർ നൽകുന്നതാണ്. 3,000 രൂപയാണ് കേന്ദ്ര സർക്കാറിന്‍റെ വിഹിതം. ഇൻസെന്‍റീവ് ഇതിന് പുറമേയാണ്.
സംസ്ഥാനത്ത് ആകെ 328 ആശവർക്കർമാരാണുള്ളത്. കേന്ദ്രാനുമതി ലഭിച്ചാൽ 305 പേരെ കൂടി നിയമിക്കുമെന്ന് മുഖ്യമന്ത്രി എൻ. രംഗസാമി നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.