ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 97,570 പേർക്ക് കൂടി കോവിഡ് ബാധിച്ചു. ഇതോടെ പ്രതിദിനം ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. 46,59,985 ആണ് രാജ്യത്തെ രോഗബാധിതരുടെ എണ്ണം.
1201 മരണവും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. ഇതോടെ 77,472 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. 9,58,316പേരാണ് നിലവിൽ ചികിത്സയുള്ളത്. 36,24,197പേർ രോഗമുക്തി നേടി.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ. ഇവിടത്തെ രോഗബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. ആറുദിവസത്തിനിടെ ഒരുലക്ഷത്തിലധികം പേർക്ക് മഹാരാഷ്ട്രയിൽ രോഗം റിപ്പോർട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം കുത്തെന ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഓക്സിജൻ -വെൻറിലേറ്റർ ലഭ്യത കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം ഇനിയും ഉയർന്നാൽ സ്ഥിതി രൂക്ഷമാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
തമിഴ്നാട്ടിൽ വെള്ളിയാഴ്ച പുതുതായി 5519പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 4,91,571 ആയി. പുതുതായി 77 മരണവും സ്ഥിരീകരിച്ചു. 8231 പേരാണ് തമിഴ്നാട്ടിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രക്കും തമിഴ്നാടിനും പുറമെ ഡൽഹി, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ.
ഇന്ത്യയുടെ കോവിഡ് വാക്സിനായ കോവാക്സിെൻറ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരമായി. മൃഗങ്ങളിൽ നടത്തിയ പരീക്ഷണമാണ് വിജയകരമായതെന്ന് ഗവേഷകർ അറിയിച്ചു. ഐ.സി.എം.ആറിെൻറയും ഭാരത് ബയോടെകിെൻറയും സഹകരണത്തോടെ രാജ്യത്തെ 12 ഇടങ്ങളിലാണ് കോവാക്സിെൻറ പരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.