ന്യൂഡൽഹി: കർണാടകയിൽ ഒ.ബി.സി വിഭാഗത്തിനുള്ള സംവരണം 51 ശതമാനമാക്കി ഉയർത്തണമെന്ന് ജാതിസർവേ റിപ്പോർട്ട്. നിലവിലുള്ള 32 ശതമാനത്തിൽ നിന്നും 51 ശതമാനമാക്കി സംവരണം ഉയർത്തണമെന്നാണ് സർവേ റിപ്പോർട്ടിലെ പരാമർശം.
ജാതിസെൻസസിന്റെ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് പരാമർശമുള്ളത്. കർണാടകയിൽ 70 ശതമാനം ഒ.ബി.സി വിഭാഗക്കാരാണ് ഉള്ളതെന്നും സർവേയിൽ പറയുന്നുണ്ട്. കർണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒ.ബി.സി വിഭാഗത്തിനുള്ള സംവരണം 51 ശതമാനമാക്കി ഉയർത്തണമെന്നാണ് സർവേയിൽ പറയുന്നത്.
തമിഴ്നാട്, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിലവിൽ 69 ശതമാനവും 77 ശതമാനവും സംവരണം പിന്നാക്ക വിഭാഗക്കാർക്ക് സംവരണം നൽകുന്നുണ്ട്. കർണാടകയിലെ ആകെ ജനസംഖ്യയായ 5.98 കോടിയിൽ 4.16 കോടിയാണ് ഒ.ബി.സി വിഭാഗക്കാർ. സർവേപ്രകാരം എസ്.സി വിഭാഗത്തിന്റെ എണ്ണം 1.09 കോടിയാണ്. എസ്.ടി ജനസംഖ്യ 42 ലക്ഷവുമാണ്.
കർണാടകയിൽ 2015ൽ എച്ച്.കാന്തരാജിന്റെ നേതൃത്വത്തിലാണ് ജാതിസർവേക്കുള്ള നീക്കങ്ങൾ തുടങ്ങിയതത്. കർണാടക സംസ്ഥാന പിന്നാക്ക കമീഷൻ നേതൃത്വത്തിലായിരുന്നു നീക്കം. ഫെബ്രുവരി 2024ലാണ് സിദ്ധരാമയ്യ ജാതിസെൻസസിന്റെ അവസാന റിപ്പോർട്ട് സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.