ബംഗളൂരു: കർണാടകയിലെ സാമൂഹിക- സാമ്പത്തിക- വിദ്യാഭ്യാസ സർവേ (ജാതി സെൻസസ്) വെള്ളിയാഴ്ച മന്ത്രിസഭയിൽ അവതരിപ്പിച്ചു. വിധാൻസൗധയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജാതി സെൻസസ് റിപ്പോർട്ട് ചർച്ചക്കുവെച്ചെങ്കിലും അന്തിമ അനുമതിയായിട്ടില്ല. റിപ്പോർട്ടിലെ നിർദേശങ്ങൾ വ്യക്തമായി പരിശോധിക്കണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടതിനാൽ, ഇക്കാര്യത്തിൽ ഏപ്രിൽ 17ന് വീണ്ടും മന്ത്രിസഭ യോഗം ചേരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
അടുത്ത മന്ത്രിസഭ യോഗത്തിൽ വിശദമായ ചർച്ച നടക്കുമെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീലും അറിയിച്ചു. കർണാടകയിലെ 94.77 ശതമാനം ജനങ്ങളെയും വിവിധ ജാതി-സമുദായ സംബന്ധിയായ വശങ്ങളും ഉൾപ്പെടുത്തി 50 വാല്യത്തിൽ തയാറാക്കിയതാണ് കർണാടക ജാതി സെൻസസ് റിപ്പോർട്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.