മുംബൈ: കോമഡി ഷോയ്ക്കിടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ പരിഹസിച്ച കേസിൽ സ്റ്റാൻഡപ് കൊമേഡിയൻ കുനാൽ കംറക്ക് സമൻസ്. നഗരത്തിലെ ഖാർ പൊലീസിൽ ഹാജരായി മൊഴിനൽകാനാണ് ആവശ്യപ്പെട്ടത്. എന്നാൽ, ഒരാഴ്ചത്തെ സാവകാശം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഷിൻഡെയെ ലക്ഷ്യമിട്ടത് ആസൂത്രിതമായാണോ എന്നും ഇതുമായി ബന്ധപ്പെട്ട് പണമിടപാട് നടന്നിട്ടുണ്ടോ എന്നതുമാണ് അന്വേഷിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പണംവാങ്ങി ഷിൻഡെയെ ലക്ഷ്യമിടുകയായിരുന്നെന്നാണ് ശിവസേന എം.എൽ.എ മുർജി പട്ടേൽ നൽകിയ പരാതിയിലെ ആരോപണം.
അതേസമയം, സംഭവത്തിൽ മാപ്പുപറയില്ലെന്ന് ആവർത്തിച്ച കംറ, ശിവസേനക്കാർ കോമഡി ഷോ നടന്ന ഹാബിറ്റേറ്റ് സ്റ്റുഡിയോ അടിച്ചുതകർക്കുന്ന വിഡിയോക്കൊപ്പം മറ്റൊരു പരിഹാസ പാട്ടുമായി വിഡിയോ ‘എക്സി’ൽ പോസ്റ്റ്ചെയ്തു.
എന്നാൽ, ആവിഷ്കാര സ്വാതന്ത്ര്യം പ്രധാനമാണെന്നും എന്നാൽ, അതിനു പരിധിയുണ്ടെന്നും ഏക്നാഥ് ഷിൻഡെ പറഞ്ഞു. പണംവാങ്ങി മറ്റാർക്കൊവേണ്ടിയാണ് കുനാൽ കംറ ആളുകളെ പരിഹസിക്കുന്നതെന്നും ഷിൻഡെ ആരോപിച്ചു. ഹാബിറ്റേറ്റ് ഹോട്ടൽ ആക്രമിച്ചതിൽ അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.