ന്യൂഡൽഹി: മാഗി നൂഡ്ൽസിെൻറ അധാർമിക വ്യാപാര രീതിക്കും പരസ്യങ്ങളിലൂടെ ഉപഭോക്താ ക്കളെ തെറ്റിധരിപ്പിച്ചതിനും നെസ്ല ഇന്ത്യെക്കതിരെ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ (എൻ.സി.ഡി.ആർ.സി) സർക്കാർ നൽകിയ കേസ് പുരുജ്ജീവിപ്പിച്ച് സുപ്രീംകോടതി ഉത്തരവ്. നെസ്ല കമ്പനിയിൽനിന്ന് 640 കോടി രൂപ നഷ്ടപരിഹാരം തേടിയാണ് സർക്കാർ ഫോറെത്ത സമീപിച്ചത്.
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിെൻറ നേതൃത്വത്തിലുള്ള ബെഞ്ച് മൈസൂരുവിലെ കേന്ദ്ര ഫുഡ് ടെക്നോളജിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പരിശോധന റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് കേസ് തുടരാൻ നിർദേശിച്ചത്.
നേരൃത്ത നെസ്ല നൽകിയ ഹരജിയിൽ എൻ.സി.ഡി.ആർ.സി നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.
ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ചാണ് നെസ്ലക്കെതിരെ കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം കേസ് ഫയൽ ചെയ്തത്. ആരോഗ്യം പ്രദാനം ചെയ്യുമെന്ന തെറ്റായ പ്രചാരണത്തെയാണ് ചോദ്യം ചെയ്തത്. മാഗി നൂഡ്ൽസിൽ ‘േമാണോസോഡിയം ഗ്ലറ്റാമെയ്റ്റ് ’ അടങ്ങിയ വിവരം പുറത്തുവന്നതിനെ തുടർന്ന് മാഗി ഉൽപന്നം കമ്പനി പിൻവലിച്ചു. ലേബൽ ചട്ടങ്ങൾ ലംഘിച്ചതിനും മറ്റും ഭക്ഷ്യസുരക്ഷ അധികൃതർ മാഗി നിരോധിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.