Alahabad highcourt

ഉത്തർപ്രദേശിൽ ജൂഡീഷ്യൽ തലത്തിൽ വൻ അഴിച്ചുപണി; 582 ജഡ്ജിമാരെ സ്ഥലം മാറ്റി

പ്രയാഗ്‌രാജ് : അലഹബാദ് ഹൈകോടതിയുടെ ഉത്തരവിനെ തുടർന്ന് 582 ജഡ്ജിമാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. ഹൈകോടതി രജിസ്ട്രാർ ജനറൽ രാജീവ് ഭാരതി പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെയാണ് സ്ഥലംമാറ്റങ്ങൾ പ്രഖ്യാപിച്ചത്. വാർഷിക സ്ഥലമാറ്റത്തിന്‍റെ ഭാഗമായാണ് ഈ നീക്കം.

236 അഡീഷണൽ ജില്ലാ - സെഷൻ ജഡ്ജിമാർ,സീനിയർ ഡിവിഷനിലെ 207 സിവിൽ ജഡ്ജിമാർ,ജൂനിയർ ഡിവിഷനിലെ 139 സിവിൽ ജഡ്ജിമാർ എന്നിവർ സ്ഥലമാറ്റ പട്ടിക‍യിൽ ഉൾപ്പെടുന്നത്. ജൂഡീഷ്യൽ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനാണ് ഈ നീക്കം. ഏറ്റവും കൂടുതൽ പേരെ സ്ഥലം മാറ്റിയത് കാൺപൂരിലാണ്. 13 പേരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

വാരാണസിയിലെ ഗ്യാൻവ്യാപി കേസിലെ വിധി പ്രസ്താവനക്ക് പിന്നാലെ വിവാദത്തിലായ ജസ്റ്റിസ് രവികുമാർ ദിവാകറും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മൗലാന തൗഖീർ റാസക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതടക്കമുള്ള സുപ്രധാന വിധികൾ അദ്ദേഹത്തിന്‍റെ സേവനകാലയളവിൽ ഉണ്ടായിട്ടുണ്ട്.

Tags:    
News Summary - Major judicial reshuffle in Uttar Pradesh; 582 judges transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.