representative image

ജോലിയില്ല, വിവാഹം നിശ്ചയിച്ചിട്ടും മറ്റൊരു സ്ത്രീയുമായി ചാറ്റിങ്; യുവാവിനെ മാതാപിതാക്കളും സഹോദരിയും തല്ലിക്കൊന്നു

ബുര്‍ഹാന്‍പൂര്‍: 25കാരനെ മാതാപിതാക്കളും സഹോദരിയും ചേര്‍ന്ന് മര്‍ദിച്ചും തല ചുമരിലിടിച്ചും കൊലപ്പെടുത്തി. രാംകൃഷ്ണ സിങ് എന്ന യുവാവിന്റെ മൃതദേഹം കൈകാലുകള്‍ ബന്ധിച്ച നിലയില്‍ പുഴയില്‍നിന്ന് കണ്ടെത്തുകയായിരുന്നു.

മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലാണ് സംഭവം. യുവാവിനെ കാണാതായി മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് എ.എസ്.പി സങ്ക്‌റാം സെന്‍ഗാര്‍ പറയുന്നതിങ്ങനെ: വിവാഹം നിശ്ചയിച്ചതിന് ശേഷം മറ്റൊരു സ്ത്രീയുമായി ചാറ്റ് ചെയ്യുന്നത് കണ്ട യുവാവിനെ മാതാപിതാക്കള്‍ മര്‍ദിക്കുകയും തല ചുമരിലിടിക്കുകയുമായിരുന്നു. മുഴുവന്‍ സമയവും മൊബൈലില്‍ ചെലവഴിക്കുന്നതിലും ജോലിക്ക് പോകാത്തതിലും കുടുംബം യുവാവിനോട് ദേഷ്യത്തിലായിരുന്നു. മകന്‍ മരിച്ചെന്ന് മനസ്സിലായതോടെ മാതാപിതാക്കളും സഹോദരിയും ചേര്‍ന്ന് മൃതദേഹം പുഴയിലെറിയുകയായിരുന്നു.

കൊലപാതകം നടത്തിയതായി പിതാവ് ഭീമാന്‍ സിങ്ങും മാതാവ് ജമുനാബായിയും സഹോദരി കൃഷ്ണബായിയും സമ്മതിച്ചിട്ടുണ്ട്.

Tags:    
News Summary - Man and wife kill son for chatting with woman despite being engaged says Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.