ആന്ധ്രാപ്രദേശിൽ യുവാവിനെ മർദിച്ച് മൂത്രം കുടിപ്പിക്കാൻ ശ്രമിച്ച സംഭവം; രണ്ട് പേർക്കെതിരെ കേസ്

അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് യുവാവിനെ മർദിച്ച് മൂത്രം കുടിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ്. ഭ​ഗവാൻ റാം എന്നയാൾക്കാണ് ദുരനുഭവമുണ്ടായത്. ആന്ധ്രാപ്രദേശിലെ വിജയനഗരത്തിൽ താമസിച്ചിരുന്ന രാജസ്ഥാൻ സ്വദേശിയും ബിസിനസുകാരനുമാണ് ഭഗവാൻ റാം.

ജൂൺ 14നായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവദിവസം റാമിന്റെ രാജസ്ഥാൻ സ്വദേശികളായ സുഹൃത്തുക്കൾ വിശാഖപട്ടണത്ത് എത്തിയിരുന്നു. മൂവരും കാറിൽ യാത്ര ചെയ്യുകയും മദ്യപിക്കുകയും ചെയ്തു. പിന്നാലെ റാം തങ്ങളുടെ ഭാര്യമാർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവാവിനെ മർദിക്കുകയായിരുന്നു. കുപ്പിയിൽ നിന്ന് മൂത്രം കുടിക്കാൻ നിർബന്ധിക്കുകയും മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ആരോടെങ്കിലും പരാതി പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായുമാണ് റിപ്പോർട്ട്.

മർദനത്തിന് പിന്നാലെ റാമിനെ പ്രതികൾ ആളൊഴിഞ്ഞ പ്രദേശത്ത് തള്ളി രക്ഷപ്പെടുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ റാം ആദ്യം പരാതി നൽകാൻ വിസമ്മതിച്ചെങ്കിലും ദിവസങ്ങൾക്ക് ശേഷം പ്രതികൾ മർദനത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതോടെ പരാതിയുമായി പൊലീസിനെ സമീപിക്കുകയുമായിരുന്നു.

പ്രതികൾ ഒളിവിലാണെന്നും ഇവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുര​ഗോമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Man Assaulted Forced to Drink Urine: Case against two

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.