മുംബൈ: ജൂൺ അഞ്ചിന് നടത്താനിരുന്ന അയോധ്യ സന്ദർശനം മാറ്റിവെച്ചതായി മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ അറിയിച്ചു. രാജ് താക്കറെയുടെ ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് സന്ദർശനം മാറ്റിവെച്ചതെന്നാണ് എം.എൻ.എസ് പറയുന്നത്. എന്നാൽ ബി.ജെ.പി എം.പി ബ്രിജ് ഭൂഷൺ സിങ്ങിന്റെ ശക്തമായ എതിർപ്പാണ് തീരുമാനത്തിന് പിന്നിലെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്.
സന്ദർശനത്തിന് മുന്നോടിയായി 2008ൽ ഉത്തരേന്ത്യക്കാരോട് എം.എൻ.എസ് പ്രവർത്തകർ മോശമായി പെരുമാറിയതിന് രാജ് താക്കറെ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയിരുന്നു. സംഘർഷ സമയത്ത് ഭാഷാ രാഷ്ട്രീയത്തിലും പ്രാദേശികവാദത്തിലും ഊന്നി ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെക്കുറിച്ച് നിരവധി വിമർശനാത്മക പരാമർശങ്ങൾ രാജ് താക്കറെ നടത്തിയിരുന്നു. അവർ മഹാരാഷ്ട്രിയൻ സംസ്കാരത്തെ നശിപ്പിക്കുകയാണെന്നും അവരുമായി ഇടപഴകുന്നത് ശരിയല്ലെന്നും അദ്ദേഹം അന്ന് ആരോപിച്ചിരുന്നു.
അന്നത്തെ സംഭവങ്ങൾക്ക് രാജ് താക്കറെ മാപ്പ് പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്‍റെ അയോധ്യാ സന്ദർശനം ലക്ഷക്കണക്കിന് അനുയായികളെ സംഘടിപ്പിച്ച് തടയുമെന്നാണ് ബ്രിജ്ഭൂഷൺ സിങ് മുന്നറിയിപ്പ് നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.