ചെന്നൈ: കാണാതായ ശേഷം ആന്ധ്രയിൽ കണ്ടെത്തിയ പരിസ്ഥിതി പ്രവർത്തകനും തൂത്തുക്കുടി സ് റ്റെർലൈറ്റ് സമരസമിതി നേതാവുമായ മുകിലനെ നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ സ്റ്റാൻ ലി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുമാസം മുമ്പ് കാണാതായ മുകിലനെ ശനിയാഴ്ച ത ിരുപ്പതി റെയിൽവേ സ്റ്റേഷനിൽ നാടകീയമായി കണ്ടെത്തുകയായിരുന്നു.
പിന്നീട്, തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. മുകിലനെതിരായ മാനഭംഗ കേസിൽ, അറസ്റ്റ് ചെയ്ത് എഗ്മോർ മെട്രോപോളിറ്റൻ മജിസ്ട്രേറ്റു കോടതിയിൽ ഹാജരാക്കി. ഇൗ സമയത്താണ് മുകിലൻ ദേഹാസ്വാസ്ഥ്യം അനുഭവെപ്പടുന്നതായി മജിസ്ട്രേറ്റിനോട് പറഞ്ഞത്.
ചൊവ്വാഴ്ച ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തശേഷം ജയിലിലടക്കാനാണ് പൊലീസ് നീക്കം. കരൂർ സ്വദേശിനിയാണ് മുകിലെൻറ പേരിൽ പീഡന കേസ് നൽകിയത്. ഇത് കള്ളക്കേസാണെന്ന് മുകിലെൻറ ഭാര്യയും സാമൂഹിക പ്രവർത്തകരും ആരോപിക്കുന്നു.
ഇൗറോഡ് ചെന്നിമല സ്വദേശിയാണ് 52കാരനായ മുകിലൻ. താൻ പീഡനങ്ങൾക്കിരയാക്കപ്പെട്ടതായും സ്റ്റെർലൈറ്റ് കമ്പനിയും തമിഴ്നാട് പൊലീസുമാണ് ഇതിന് പിന്നിലെന്നും മുകിലൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.